കൊച്ചി: റിലയൻസ് കമ്പനി ഉടമ മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിയുടെ പ്രൈവറ്റ് സെക്രട്ടറി എന്ന പേരിൽ ആൾമാറാട്ടം നടത്തി 52 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ആകാശ് അംബാനിയുടെ പ്രൈവറ്റ് സെക്രട്ടറി 'മുഹമ്മദ് ആദിൽ സൈനുൾഭായി' എന്ന പേരിൽ ഡോക്ടറെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ തലശ്ശേരി സ്വദേശി വി. റുബായിസ് (31), കൂട്ടുപ്രതികളായ ഈരാറ്റുപേട്ട സ്വദേശി സനൂബ് അലിയാർ (30), ഫാസിൽ (29), ഏലിയാസ് (30), കെ.ടി. അസീൽ (28) എന്നിവരുടെ ജാമ്യാപേക്ഷയാണ് എറണാകുളം അഡീഷനൽ സെഷൻസ് കോടതി തള്ളിയത്.
റിലയൻസിെൻറ അനുബന്ധ കമ്പനിക്കുവേണ്ടി ഡാറ്റ ശേഖരിക്കാനുള്ള സോഫ്റ്റ്‌വെയർ വിൽപനയുടെ ഇടനിലക്കാരനാകാൻ താൽപര്യമുണ്ടോയെന്ന് ചോദിച്ചാണ് പ്രതി റുബായിസ് എളംകുളം സ്വദേശിയായ ഇ.എൻ.ടി ഡോക്ടറെ പരിചയപ്പെട്ടത്. 750 കോടി രൂപയുടെ ഇടപാടിൽ 10 ശതമാനം കമീഷൻ ഡോക്ടർക്ക് വാഗ്ദാനം ചെയ്തു.
ഇടപാടിെൻറ ഭാഗമായി ഒരു കോടി രൂപ ഡോക്ടറുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചതായി വിശ്വസിപ്പിക്കാനുള്ള വ്യാജരേഖയും പ്രതികൾ ചമച്ചിരുന്നു. ഇതിനിടയിലാണ് ഡാറ്റ ഇടപാടുമായി ബന്ധപ്പെട്ട ആവശ്യത്തിനെന്ന് പറഞ്ഞ് കബളിപ്പിച്ച് 52 ലക്ഷം രൂപ ഒന്നാം പ്രതി റുബായിസ് ഡോക്ടറിൽനിന്ന് വാങ്ങിയത്. തെൻറ അക്കൗണ്ടിൽ പണം നിക്ഷേപിച്ചിട്ടില്ലെന്ന് മനസ്സിലായപ്പോഴാണ് ഡോക്ടർ തട്ടിപ്പ് തിരിച്ചറിഞ്ഞ് പൊലീസിൽ പരാതി നൽകിയത്.
പ്രതികൾക്ക് ജാമ്യം ലഭിച്ചാൽ തെളിവ് നശിപ്പിക്കാനും അന്വേഷണം അട്ടിമറിക്കാനും സാധ്യതയുണ്ടെന്നും പ്രതികളുടെ വിലാസങ്ങൾ വ്യാജമാണെന്നുമുള്ള പബ്ലിക് പ്രോസിക്യൂട്ടർ ടി.പി. രമേഷിെൻറ വാദം അംഗീകരിച്ചാണ് അഡീ. സെഷൻസ് ജഡ്ജി ഷിബു തോമസ് ജാമ്യാപേക്ഷ തള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.