ബൈക്ക് മോഷണം, പ്രതികൾ പൊലീസ് കസ്റ്റഡിയിലെന്ന് സൂചന

കൂട്ടിക്കൽ: ബൈക്ക് മോഷ്ടിച്ച പ്രതികൾ പൊലീസ് കസ്റ്റഡിയിലായതായി സൂചന. പ്രദേശവാസികളായ രണ്ട് ആളുകളെ കേന്ദ്രീകരിച്ച് ആരംഭിച്ച അന്വേഷണത്തിൽ കൂടുതൽ പ്രതികൾ ഉള്ളതായാണ് സൂചന. കൊക്കയാർ സഹകരണ ബാങ്കിന് മുന്നിൽ നിന്ന് ആദ്യം മോഷണം പോയ ബൈക്ക് വർക്ക് ഷോപ്പിന് സമീപത്തുനിന്നും കണ്ടെത്തുകയായിരുന്നു.

മോഷ്ടാക്കൾ ബൈക്കുമായി എത്തിയപ്പോൾ പെട്രോൾ തീരുകയും ഇവിടെ ഉപേക്ഷിക്കുകയുമായിരുന്നുവെന്നാണ് നിഗമനം. വർക്ക് ഷോപ്പിന് മുന്നിൽ അറ്റകുറ്റപ്പണി തീർത്ത് വെച്ചിരുന്ന മറ്റൊരു ബൈക്ക് വീണ്ടും അപഹരിച്ചു. ഈ ബൈക്കാണ് മനങ്ങാട്ട് അയൂബിന്റെ ബൈക്ക് മോഷണം പോയിടത്തുനിന്നും കിട്ടിയത്. ഇതിന്റെയും പെട്രോൾ തീർന്ന നിലയിലായിരുന്നു. അവസാനം ലഭിച്ച ബൈക്കുമായി മോഷ്ടാക്കൾ കടന്നു കളയുകയായിരുന്നു. ബുധനാഴ്ച അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് പത്തോളം പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്തിരുന്നു.

Tags:    
News Summary - motor bike looting, convicts suspects to be under custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.