കയ്പമംഗലം: പൊലീസുകാരന്റെ വീട്ടിൽ കയറി ബൈക്കുകൾ തല്ലി തകർത്ത കേസിൽ ഒരാൾ അറസ്റ്റിൽ. എടത്തിരുത്തി മുനയം സ്വദേശി കോഴിപറമ്പിൽ പ്രണവ് (28)നെയാണ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാത്രിയിലാണ് കാട്ടൂർ പോലീസ് സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യാഗസ്ഥൻ കോഴി പറമ്പിൽ ഫെബിന്‍റെ വീട്ടിൽ കയറി ബൈക്കുകൾ തല്ലിതകർത്തത്.
ഗുണ്ടാ ലഹരി മാഫിയ സംഘത്തിൽ ഉൾപ്പെട്ടയാളാണ് പ്രണവ്. കഴിഞ്ഞ ദിവസം മുനയം പ്രദേശത്ത് പോലീസെത്തി പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നിൽ ഫെബിനാണെന്ന ധാരണയിലാണ് വീട് കയറി ആക്രമിക്കാൻ കാരണമെന്ന് പോലീസ് പറഞ്ഞു.
പ്രണവിനെ കൂടാതെ അമിത് ശങ്കർ, ശരത് എന്നിവരും കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇവർ ഒളിവിലാണ്. പ്രണവിനെ എടമുട്ടം ചൂലൂരിൽ നിന്നാണ് പിടികൂടിയത്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും. തൃശൂർ റൂറൽ എസ്.പി ജി.പൂങ്കുഴലിയുടെ നിർദ്ദേശപ്രകാരം കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി സലീഷ് എൻ.ശങ്കരന്‍റെ നേതൃത്വത്തിൽ കയ്പമംഗലം എസ്.ഐ പി.സുജിത്തും സംഘവും അറസ്റ്റ് ചെയ്തത്. എ.എസ്.ഐ. മുഹമ്മദ് റാഫി, സീനിയർ സി.പി.ഒ പ്രബിൻ, സി.പി.ഒ വിപിൻദാസ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.