നിലമ്പൂര്‍: കേരള സര്‍ക്കാര്‍ ലോട്ടറിക്ക് സമാന്തരമായി മൂന്നക്ക ലോട്ടറി തട്ടിപ്പ് നടത്തിയയാളെ നിലമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മുക്കട്ട വല്ലപ്പുഴ സ്വദേശി പാങ്ങാടന്‍ സിദ്ദീഖിനെയാണ് (53) നിലമ്പൂര്‍ എസ്.ഐ നവീന്‍ ഷാജ് അറസ്റ്റ് ചെയ്തത്.
രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നിലമ്പൂര്‍ മുക്കട്ടയില്വെച്ച് ഇയാളില്‍നിന്ന് 9000 രൂപയും മൂന്നക്ക നമ്പറുകള്‍ എഴുതിയ സ്ലിപ്പുകളും പിടിച്ചെടുത്തത്. സംസ്ഥാന ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലവുമായി ബന്ധപ്പെടുത്തിയാണ് ഇവര്‍ ഇടപാട് നടത്തിയിരുന്നത്. ഇയാളുടെ വാട്സ്ആപ് സന്ദേശങ്ങള്‍ പരിശോധിച്ച് ഇടപാടുകാരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചുവരുന്നുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ അനധികൃത ഇടപാടാണ് ഈ രീതിയില്‍ പ്രദേശത്ത് നടക്കുന്നുന്നതെന്ന് പൊലീസ് പറഞ്ഞു.
നിലമ്പൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ടി.എസ്. ബിനുവിെൻറ നിർദേശപ്രകാരം നടത്തിയ പരിശോധനയില്‍ എസ്.ഐ എം. അസൈനാര്‍, എ.എസ്.ഐ അന്‍വര്‍ സാദത്ത്, സി.പി.ഒമാരായ അഭിലാഷ് കൈപ്പിനി, ആസിഫ് അലി, ടി. നിബിന്‍ദാസ്, ജിയോ ജേക്കബ്, എം. കൃഷ്ണദാസ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.