ആലത്തൂർ: ചിറ്റിലഞ്ചേരി കോന്നല്ലൂരിൽ ഡി.വൈ.എഫ്.ഐ വനിത നേതാവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ കീഴടങ്ങിയ അഞ്ചുമൂർത്തിമംഗലം ചീകോട് പയ്യകുണ്ടിൽ സുജീഷിനെ (24) ആലത്തൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
കൊന്നല്ലൂരിൽ ശിവദാസന്‍റെ മകൾ സൂര്യപ്രിയയാണ് (24) കൊല്ലപ്പെട്ടത്. ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ഡി.വൈ.എഫ്.ഐ ആലത്തൂർ മേഖല കമ്മിറ്റി അംഗവും കൊന്നല്ലൂർ യൂനിറ്റ് സെക്രട്ടറിയുമായിരുന്നു സൂര്യപ്രിയ. കൃത്യത്തിനുശേഷം സുജീഷ് ആലത്തൂർ പൊലീസിൽ കീഴടങ്ങുകയായിരുന്നു.
പൊലീസ് നടപടികൾക്കുശേഷം തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയ മൃതദേഹം വ്യാഴാഴ്ച പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി 2.30ന് കോന്നല്ലൂരിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ചു. തുടർന്ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ സംസ്കാരം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.