ആലുവ: മോഷ്ടിച്ച ബൈക്കുമായി ഇതര സംസ്ഥാന തൊഴിലാളി ആലുവയിൽ പിടിയിൽ. പെരുമ്പാവൂരിൽ വാടക്കയ്ക്കു താമസിക്കുന്ന അസം സ്വദേശി ഇക്ബാൽ ഹുസൈൻ (25) ആണ് ആലുവ പൊലീസിന്‍റെ പിടിയിലായത്. ആലുവ പുളിഞ്ചോട്ടിലുള്ള സർവ്വീസ് ഷോറൂമുകളിൽ നിന്ന് രണ്ടു ലക്ഷത്തോളം രൂപ വിലവരുന്ന രണ്ട് ബൈക്കുകളാണ് കഴിഞ്ഞ മാസം ഇയാൾ മോഷ്ടിച്ചത്.
പരാതിയെ തുടർന്ന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വഷണം നടത്തിവരുന്നതിനിടയിലാണ് പ്രതി പിടിയിലാകുന്നത്. 2017 ൽ കേരളത്തിലെത്തിയ ഇയാളുടെ പേരിൽ കളമശേരി, കുറുപ്പംപടി, പെരുമ്പാവൂർ പൊലീസ് സ്റ്റേഷനുകളിൽ മോഷണ കേസുകളുണ്ട്. ഇൻസ്പെക്ടർ സി.എൽ സുധീർ, എസ്.ഐ.രാജേഷ് കുമാർ, എ.എസ്.ഐ സോജി, സി.പി.ഒ മാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, ഹാരിസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.