ലണ്ടന്‍: ബർമിങ്ഹാമിൽ അമ്മയെ കൊലപ്പെടുത്തിയ ഇന്ത്യന്‍ വംശജന് തടവ് ശിക്ഷ വിധിച്ചു. ജീവപര്യന്തത്തിനും പരോളിനും പരിഗണിക്കുന്നതിന് മുമ്പാണ് 15 വർഷത്തേക്ക് ബർമിങ്ഹാം ക്രിമിനൽ കോടതി ശിക്ഷ വിധിച്ചത്. 2024 സെപ്റ്റംബറിലാണ് മൊഹിന്ദർ കോറിനെ(76) മകന് സുർജിത്ത് സിങ് (39) വീട്ടിൽവെച്ചുണ്ടായ തർക്കത്തെതുടർന്ന് മർദിച്ച് കൊലപ്പെടുത്തിയത്.
സംഭവശേഷം ബന്ധു നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വെസ്റ്റ് മിഡ് ലാന്റ്സ് പൊലീസ് സ്ഥലത്തെത്തി മൊഹിന്ദർ കോറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. തുടർന്ന് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. സുർജിത്തിന്റെ രക്തത്തിൽ ലഹരിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.