ഹൈദരബാദിൽ 'ജയ് ശ്രീ റാം' വിളിക്കാത്തതിന് 17കാരന് മർദ്ദനം

ഹൈദരബാദ്: ഹൈദരബാദിൽ ചാർമഹൽ മേഖലയിൽ 'ജയ് ശ്രീ റാം' വിളിക്കാത്തതിന് 17വയസുള്ള മുസ്ലീം ആൺകുട്ടിക്ക് മർദനം. ചാർമിനാർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഷാദ് കഫേ ഹുസൈനി ആലമിൽ ബോണാലു ഘോഷയാത്രക്കിടയിലായിരുന്നു സംഭവം.

ഹുസൈനി ആലം സ്വദേശിയായ 17കാരൻ വീട്ടിലേക്ക് പോകുന്നതിനിടയിൽ അക്രമികൾ തടഞ്ഞു നിർത്തുകയും നെറ്റിയിൽ തിലകം ചാർത്തുകയുമായിരുന്നു. തുടർന്ന് ജയ് ശ്രീ റാം വിളിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ കുട്ടി വിസമ്മതിച്ചു. തുടർന്ന് പ്രകോപിതരായ അക്രമികൾ മർദ്ദിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

തുടർന്ന് 17 കാരൻ ചാർമിനാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പ്രതികളെ തിരിച്ചിറിഞ്ഞതായും രുപേഷ് ശർമ എന്ന ആളാണ് ഒന്നാം പ്രതിയെന്നും പൊലീസ് അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.