പിടിയിലായ പ്രതി
കടയ്ക്കൽ: വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിച്ചു നൽകിയിരുന്നയാളെ കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. കുമ്മിൾ മുല്ലക്കര നിസാമുദ്ദീൻ മൻസിലിൽ അഫ്സൽ (28) ആണ് പിടിയിലായത്.
കടയ്ക്കൽ പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അഫ്സലിന്റെ വീട് പൊലീസ് റെയ്ഡ് ചെയ്ത് വിവിധ യൂനിവേഴ്സിറ്റികളുടെ 41 സർട്ടിഫിക്കറ്റുകളും 69 മാർക്ക് ലിസ്റ്റുകളും,ട്രാൻസ്ഫർ സർട്ടിഫിക്കറ്റുകളും വിവിധ യൂനിവേഴ്സിറ്റികളുടെ സീലുകളും സർട്ടിഫിക്കറ്റുകൾ നിർമിച്ച് വിതരണം ചെയ്യാൻ ഉപയോഗിച്ച രണ്ട് മൊബൈൽ ഫോണുകളും ,ലാപ്ടോപ്പും അനുബന്ധ ഉപകരണങ്ങളും പിടികൂടി. ഉന്നത വിദ്യാഭ്യാസത്തിനും സ്വദേശത്തും വിദേശത്തും ജോലിക്കുമായാണ് ഈ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചിരുന്നത്.
അഫ്സലിന് സർട്ടിഫിക്കറ്റുകൾ നൽകിയിരുന്ന നെടുമങ്ങാട് സ്വദേശിയും സർട്ടിഫിക്കറ്റുകൾ വാങ്ങാൻ ആളെ കണ്ടെത്തിയിരുന്ന ചുണ്ട സ്വദേശിയും ഒളിവിലാണ്. ഈ സർട്ടിഫിക്കറ്റുക്കൾക്ക് ഒരുലക്ഷം രൂപവരെയാണ് ആവശ്യക്കാരിൽനിന്നും വാങ്ങിയിരുന്നത്. ബാങ്ക് അക്കൗണ്ട് വഴിയും ഗൂഗിൾ പേ വഴിയുമാണ് പണം കൈമാറിയിരുന്നത്. സ്വദേശത്തും വിദേശത്തുമായി നിരവധിപേർ ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി ചെയ്യുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. രണ്ട് പ്രതികൾ ഒളിവിലാണ്. അവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.