മയൂർനാഥനെ എടരിക്കോട് പുതുപ്പറമ്പിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ
കോട്ടക്കൽ: തൃശൂര്‍ അവണൂരില്‍ കടലക്കറിയിൽ വിഷം കൊടുത്ത് അച്ഛനെ കൊന്ന കേസില്‍ പ്രതിയായ മകന് മയൂർനാഥനെ എടരിക്കോട് പുതുപ്പറമ്പിൽ തെളിവെടുപ്പിന് എത്തിച്ചു. ആയുര്‍വേദ ഡോക്ടറായ പ്രതി മൂന്നുവര്‍ഷത്തിലധികമായി ചികിത്സയുമായി ബന്ധപ്പെട്ട് പുതുപ്പറമ്പില്‍ കെട്ടിടം വാടകക്ക് എടുത്തിരുന്നു. കൂടുതല്‍ തെളിവെടുപ്പിന്റെ ഭാഗമായാണ് പുതുപ്പറമ്പിൽ എത്തിച്ചത്. നഗരത്തിനോട് ചേർന്നുള്ള മുറിയില്‍ ഇയാൾ അധികം എത്തിയിരുന്നില്ല.
വാടക കൃത്യമായി നല്‍കിയിരുന്നു. മയൂര്‍നാഥന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ തൃശൂർ മെഡിക്കല്‍ കോളജ് പൊലീസ് ഇന്‍സ്പെക്ടര്‍ പി. ജോയിയുടെ നേതൃത്വത്തിലായിരുന്നു നടപടികള്‍. ഒരുമണിക്കൂറോളം വിവരങ്ങള്‍ ശേഖരിച്ചാണ് പൊലീസ് മടങ്ങിയത്. പ്രതിയെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.