അച്ഛനും മകനും മരിച്ച നിലയിൽ: മരുമകളുടെ കാമുകൻ പിടിയിൽ

ജംഷേദ്പൂർ: എഴുപതുകാരനായ അച്ഛനേയും മകനേയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. ജാർഖണ്ഡിലെ ജംഷേദ്പൂരിന് സമീപം ഗാന്ധിനഗറിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. പുതപ്പിനടിയിൽ നിന്നാണ് സുഷിൽ മഹാന്തി, മകൻ രാജു മഹാന്തി എന്നിവരുടെ മൃതശരീരങ്ങൾ കണ്ടെത്തിയത്. സുഷിൽ കൊല്ലപ്പെട്ടതാണോ എന്ന കാര്യം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ജിതിൻ കുമാർ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

രാജുവിന്‍റെ ഭാര്യയും വീട്ടിൽ വാടക്കാരനായി താമസിക്കുന്ന ജിതിൻ കുമാറും തമ്മിലുണ്ടായ ബന്ധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു. മൃതദേഹങ്ങൾ എം.ജി.എം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ സുഷിലിന്‍റെ മരണം സംഭവിച്ചത് എങ്ങനെയാണെന്ന് സ്ഥിരീകരിക്കാനാകൂവെന്നും പൊലീസ് പറഞ്ഞു. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് കൊലപാതകം നടന്നതിനെകുറിച്ച് അന്വേഷിക്കുമെന്നും രാജുവിന്‍റെ ഭാര്യയെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു.

പ്രദേശത്ത് പുകയില ഉത്പന്നങ്ങളുടെ വിൽപ്പനക്കാരനായ രാജു വീടിന്‍റെ ഒരു ഭാഗം കുറച്ചുകാലങ്ങളായി വാടകക്ക് നൽകിയിരുന്നു. താമസക്കാരനായ ജിതിൻ കുമാർ പിന്നീട് രാജുവിന്‍റെ ഭാര്യയുമായി പ്രണയത്തിലാവുകയായിരുന്നു. രാജുവിന്‍റെ കൊലപാതകത്തിന് പിന്നിൽ ഭാര്യയുടെ പങ്ക് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. 

Tags:    
News Summary - Father and Son found dead: Daughter-in-law's lover caught

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.