തമിഴ്നാട് മധുരയിൽ ആനക്കൊമ്പുമായി പിടിയിലായവർ
കോയമ്പത്തൂർ: ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ച അഞ്ചുപേർ അറസ്റ്റിലായി. സേലം, ബോഡിനായ്ക്കനൂർ സ്വദേശികളായ രമേശ് (40), മണികണ്ഠൻ (42), സുധാകർ (48), രഘുനാഥ് (38), സുബ്രഹ്മണി (52) എന്നിവരെയാണ് മധുര വനംവകുപ്പ് അറസ്റ്റ് ചെയ്തത്. മധുര വളർ നഗറിലാണ് കൊമ്പ് വിൽക്കാനെത്തിയ പ്രതികൾ പിടിയിലായത്. 1.6 മീറ്റർ നീളമുള്ള ആനക്കൊമ്പ്, പ്രതികൾ സഞ്ചരിച്ച ആഡംബര കാർ, അഞ്ച് മൊബൈൽ ഫോണുകൾ എന്നിവയും പിടിച്ചെടുത്തു.
ആനക്കൊമ്പിന് ഏറെ കാലപ്പഴക്കമുണ്ട്. സമീൻ കുടുംബത്തിലെ പിൻഗാമിയായ വടമല രാജപാണ്ഡ്യനാണ് ആനക്കൊമ്പ് വിൽക്കാൻ ഏൽപിച്ചതെന്നാണ് പ്രതികൾ നൽകിയ മൊഴി.
ഇതേതുടർന്ന് വടമല രാജപാണ്ഡ്യനെയും പ്രതിചേർത്തു. ഇയാൾ ഒളിവിലാണ്. അറസ്റ്റിലായ അഞ്ചുപേരിൽ ഒരാളായ മണികണ്ഠനെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് മധുര സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുനാലുപേരെ മധുര ജില്ല ഒന്നാം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി 17 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.