വിശാഖ കുമാർ
കാഞ്ഞങ്ങാട്: ഡോക്ടറുടെ താമസസ്ഥലത്ത് കൗൺസലിങ്ങിനെത്തിയ 14 കാരിയെ പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ. കാഞ്ഞങ്ങാട്ടെ ഡോ. വിശാഖ കുമാറാണ് അറസ്റ്റിലായത്. തിങ്കളാഴ്ച വൈകീട്ട് ഹോസ്ദുർഗ് ഇൻസ്പെക്ടർ പി. അജിത്കുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കുശാൽ നഗർ റെയിൽവേ ഗേറ്റിനു സമീപം ചർച്ച് റോഡിലെ ഡോക്ടറുടെ വീട്ടിൽ കൗൺസലിങ്ങിനെത്തിയതായിരുന്നു പെൺകുട്ടി.
ചന്തേര പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസ് ഹോസ്ദുർഗ് പൊലീസിന് കൈമാറുകയായിരുന്നു. 2023 ഡിസംബറിലാണ് സംഭവം. കൗൺസലിങ് മുറിയിൽവെച്ച് പീഡിപ്പിച്ചതായാണ് പെൺകുട്ടി മൊഴി നൽകിയത്. ഡോക്ടർ രണ്ടുതവണ പീഡിപ്പിച്ചതായി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
സ്കൂളിൽ നടന്ന കൗൺസലിങ്ങിനിടെയാണ് ഇപ്പോൾ 16 വയസ്സ് പ്രായമായ പെൺകുട്ടി വിവരം വെളിപ്പെടുത്തിയത്. പോക്സോക്കു പുറമെ സംരക്ഷണം ഒരുക്കേണ്ടവർതന്നെ കുറ്റകൃത്യം നടത്തിയെന്ന വകുപ്പും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. പ്രതിയെ രാത്രിതന്നെ ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് മുമ്പാകെ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.