തോമസ് ജോർജ്




നഴ്സിങ് സീറ്റ് വാഗ്ദാനം നൽകി പണം തട്ടിയ പ്രതി പിടിയിൽ

കല്‍പകഞ്ചേരി: ബംഗളൂരുവിലെ നഴ്സിങ് സ്ഥാപനത്തിൽ ബി.എസ്സി നഴ്സിങ്ങിന് പഠിക്കുന്ന കൽപകഞ്ചേരി സ്വദേശിയായ വിദ്യാർഥിയിൽനിന്ന് മറ്റൊരു സ്ഥാപനത്തിൽ നഴ്സിങ്ങിന് സീറ്റ് തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് പണം തട്ടിയ പ്രതി പിടിയില്‍. കോട്ടയം കുറവിലങ്ങാട് സ്വദേശി തോമസ് ജോർജിനെയാണ് (41) മലപ്പുറം ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം കല്‍പകഞ്ചേരി ഇൻസ്പെക്ടർ പി.കെ. ദാസിെൻറ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

50,000 രൂപ ഗൂഗിൾ പേ വഴി വാങ്ങിച്ച ശേഷം സീറ്റ് നൽകാതെ മുങ്ങിയ ഇയാളെ ഒളിവിൽ താമസിച്ചിരുന്ന ഏറ്റുമാനൂരിലെ വാടക വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. അന്വേഷണസംഘത്തില്‍ എസ്.ഐ പ്രദീപ് കുമാർ, എ.എസ്.ഐ രാജേഷ്, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ ആൽബിൻ, അഭിമന്യു, വിപിൻ എന്നിവരുമുണ്ടായിരുന്നു. പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി.


Tags:    
News Summary - Defendant arrested for swindling money by offering nursing seat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.