സായൂജ്, ബിനോജ്

വധഭീഷണി; പ്രതികൾ പിടിയിൽ

കയ്പമംഗലം: യുവാവിനെ അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ നിരവധി ക്രിമിനൽ കേസിൽ പ്രതികളായ സഹോദരങ്ങൾ അറസ്റ്റിൽ. ചെന്ത്രാപ്പിന്നി കണ്ണനാംകുളം സ്വദേശികളായ ഏറാക്കൽ വീട്ടിൽ സായൂജ് (കുഞ്ഞൻ -36), സഹോദരൻ ബിനോജ് (വാവ -41) എന്നിവരെയാണ് റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

പ്രതികൾക്കെതിരെ പൊലീസിൽ പരാതി നൽകിയ വൈരാഗ്യത്താൽ ഇക്കഴിഞ്ഞ അഞ്ചിന് കണ്ണനാംകുളം സ്വദേശി ഗിരീഷിനെ അസഭ്യം പറഞ്ഞ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. കയ്പമംഗലം എസ്.ഐ. ഋഷി പ്രസാദ്, ജി. എസ്.ഐ മണികണ്ഠൻ, പ്രദീപ്, ജി.എ.എസ്.ഐ വിപിൻ, പൊലീസുകാരായ സുനിൽകുമാർ, ബിജു, ജ്യോതിഷ്, ഷിജു, സുർജിത് സാഗർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Tags:    
News Summary - Death threat; accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.