ദലിത് നേതാവിനെ കൊലപ്പെടുത്തിയ കേസ്; 17 പേർക്ക് ജീവപര്യന്തം

ബംഗളൂരു: ദലിത് നേതാവിനെ കൊലപ്പെടുത്തിയ കേസിൽ 17 പേർക്ക് ജീവപര്യന്തം തടവ് ശിക്ഷ. 12 വർഷങ്ങൾക്ക് ശേഷമാണ് വിധി. 2014 ജനുവരിയിലാണ് കേസിനാസ്പദ സംഭവം നടന്നത്. ഷാഹാപുർ താലൂക്കിലെ കന്യാകൊളുരു ഗ്രാമത്തിലെ ദലിത് നേതാവ് ദേവേന്ദ്രപ്പ ഭീമപ്പ ദളപതിയാണ് കൊല്ലപ്പെട്ടത്.

വ്യാഴാഴ്ച പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് ആൻഡ് സ്പെഷൽ സെഷൻസ് കോടതി ജഡ്ജി എച്ച്.ജെ. മരുളസിദ്ധാരാധ്യയാണ് വിധി പ്രഖ്യാപനം നടത്തിയത്. 17 പ്രതികൾക്ക് ജീവപര്യന്തം തടവും ഒരാൾക്ക് ഏഴ് വർഷം തടവും മറ്റ് രണ്ട് പേർക്ക് ആറ് മാസം തടവുമാണ് വിധിച്ചത്.

പ്രതികള്‍ക്ക് എല്ലാവര്‍ക്കും മൊത്തം 4.25 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പ്രോസിക്യൂഷനെ പ്രതിനിധീകരിച്ച് ചീഫ് പബ്ലിക് പ്രോസിക്യൂട്ടർ ഗുരുലിംഗപ്പ ശ്രീമന്ത തേലി ഹാജരായി. ശ്രീ ചൗഡേശ്വരി ദേവി ക്ഷേത്രത്തിലെ വാർഷിക മേളക്കിടെ ബാനർ കീറിയതിനെത്തുടർന്നുണ്ടായ തർക്കത്തെത്തുടർന്ന് കന്യാകൊളൂരുവിൽ ഉണ്ടായ ജാതി സംഘർഷം ഭീമപ്പ ദളപതിയുടെ മരണത്തിൽ കലാശിക്കുകയായിരുന്നു. 2014 ജനുവരിയിലാണ് കേസ് ആരംഭിച്ചത്. ഷഹാപൂർ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ 32 പ്രതികൾക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. വിചാരണ വേളയിൽ വിധി പറയുന്നതിനുമുമ്പ് ലിസ്റ്റുചെയ്ത 68 സാക്ഷികളിൽ 37 പേരുടെ മൊഴികൾ കോടതി പരിശോധിച്ചു.

ഒന്നു മുതൽ പതിനേഴു വരെയുള്ള പ്രതികൾക്ക് ജീവപര്യന്തം തടവും പതിനെട്ടു മുതൽ ഏഴു വർഷം വരെ തടവും 19ഉം 20ഉം പ്രതികൾക്ക് ആറുമാസം തടവും കോടതി വിധിച്ചു. മറ്റ് പ്രതികളെ വെറുതെ വിട്ടു. ശിക്ഷിക്കപ്പെട്ടവരിൽ നിന്ന് ഈടാക്കിയ 4.25 ലക്ഷം രൂപ പിഴ ഇരയുടെ കുടുംബത്തിന് നൽകണമെന്നും നിയമപ്രകാരം ലഭ്യമായ അധിക നഷ്ടപരിഹാരം ലഭിക്കുന്നതിനായി ജില്ലാ ലീഗൽ സർവിസസ് അതോറിറ്റിയെ സമീപിക്കണമെന്നും കോടതി കുടുംബത്തോട് നിർദ്ദേശിച്ചു. വിധിയെത്തുടർന്ന് കന്യാകൊളുരു ഗ്രാമത്തിൽ സുരക്ഷ ശക്തമാക്കി. ക്രമസമാധാനം നിലനിർത്തുന്നതിനും അനിഷ്ട സംഭവങ്ങൾ തടയുന്നതിനുമായി മുൻകരുതൽ നടപടിയായി ഗ്രാമത്തിലും പരിസരത്തും കൂടുതൽ പൊലീസിനെ വിന്യസിച്ചു

Tags:    
News Summary - Dalit leader's murder case, life imprisonment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.