മകൾ ബലാത്സംഗത്തിനിരയായി, പരാതി പറഞ്ഞ അമ്മയെ പൊലീസുകാരൻ പീഡിപ്പിച്ചു; അറസ്റ്റിൽ

കനൗജ്: ബലാത്സംഗത്തിനിരയായ 17കാരിയുടെ അമ്മയെ അന്വേഷണത്തിന്റെ ഭാഗമായി വിളിച്ച് വരുത്തി പീഡിപ്പിച്ച പൊലീസുകാരൻ അറസ്റ്റിൽ. മകളുടെ ബലാത്സംഗക്കേസ് കൈകാര്യം ചെയ്യുന്ന ഉത്തർപ്രദേശ് കനൗജിലെ സദർ പൊലീസ് സ്റ്റേഷൻ ഇൻസ്‍പെക്ടർ അനുപ് മൗര്യയാണ് അറസ്റ്റിലായത്. അന്വേഷണത്തിന്റെ ഭാഗമായി ആഗസ്റ്റ് 28ന് തന്റെ ക്വാർട്ടേഴ്‌സിനടുത്തുള്ള പെട്രോൾ പമ്പിൽ വച്ച് കാണണമെന്ന് ആവശ്യപ്പെട്ട് ഇയാൾ വിളിച്ചുവരുത്തിയതായി യുവതി പരാതിയിൽ പറയുന്നു.

തുടർന്ന് അനൂപ് മൗര്യയുടെ ഔദ്യോഗിക ക്വാർട്ടേഴ്സിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തെ തുടർന്ന് അനുപ് മൗര്യയെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തു. എന്നാൽ, ചില രേഖകളിൽ ഒപ്പ് വാങ്ങാനാണ് താൻ പരാതിക്കാരിയെ മുറിയിലേക്ക് വിളിച്ചുവരുത്തിയതെന്ന് അറസ്റ്റിലായ അനൂപ് മൗര്യ പറഞ്ഞു.

അതേസമയം, ഇരയുടെ ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ ശരിയാണെന്ന് കണ്ടെത്തിയതായി കനൗജ് എസ്.പി കുൻവർ അനുപം സിങ് പറഞ്ഞു. 'സംഭവത്തെക്കുറിച്ച് സദർ സർക്കിൾ ഓഫിസർ ശിവ് പ്രതാപ് സിങ്ങിന്റെ നേതൃത്വത്തിൽ പ്രാഥമിക അന്വേഷണം നടത്തി. കുറ്റക്കാരനെന്ന് തെളിഞ്ഞതിനെ തുടർന്ന് അനൂപ് മൗര്യയെ സർവീസിൽനിന്ന് സസ്‌പെൻഡ് ചെയ്തു. ഇയാളെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കി ജയിലിലടക്കുകയും ചെയ്തു' - അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Cop Charged for Raping Mother of Rape Survivor in Uttar Pradesh's Kannauj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.