ചെന്നൈ: കോയമ്പത്തൂരിൽ കോളജ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസിലെ മൂന്നു പ്രതികളെയും പിടികൂടി. ചൊവ്വാഴ്ച പുലർച്ച തുടിയല്ലൂർ വെള്ളക്കിണറിനടുത്ത് വെച്ച് ശിവഗംഗ സ്വദേശികളായ ഗുണ (20), സഹോദരങ്ങളായ സതീഷ് (30), കാർത്തിക് (21) എന്നിവരാണ് പിടിയിലായത്.
കൂലിപ്പണിക്കാരായ മൂവരും കോയമ്പത്തൂർ മേഖലയിലാണ് താമസിക്കുന്നത്. രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളുടെ കാലിൽ പൊലീസ് വെടിവെച്ചു വീഴ്ത്തുകയായിരുന്നു. ഇവരെ കോയമ്പത്തൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ വെടിവെച്ചതായാണ് വിശദീകരണം. ഞായറാഴ്ച രാത്രിയാണ് മധുര സ്വദേശിനിയായ പി.ജി വിദ്യാർഥിനിയെ മൂന്നംഗസംഘം കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.