കൊടുംകുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു

തൊടുപുഴ: കൊടുംകുറ്റവാളിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. ജില്ലയിൽ വിവിധ കേസുകളിൽ പ്രതിയായ കരിമണ്ണൂർ പാഴൂക്കര ഭാഗത്തുതാമസിക്കുന്ന ചെമ്മലക്കുഴിയിൽ ജോമോനെയാണ് (37) വിയ്യൂർ ജയിലിൽ അടച്ചത്.

തൊടുപുഴയിലും പരിസരങ്ങളിലുമായി മോഷണം, പിടിച്ചുപറി, കഞ്ചാവ് കച്ചവടം തുടങ്ങിയ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

ജില്ല പൊലീസ്‌ മേധാവി വി.യു. കുര്യാക്കോസിന്‍റെ നിർദേശപ്രകാരം തൊടുപുഴ ഡിവൈ.എസ്.പി മധുബാബു, കരിമണ്ണൂർ ഇൻസ്പെക്ടർ സുമേഷ് സുധാകരൻ എന്നിവരുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഞായറാഴ്ച രാവിലെ താമസസ്ഥലത്തുനിന്ന് എസ്.ഐ പി.എൻ. ദിനേശ്, എ.എസ്.ഐ പി.ജി. രാജേഷ്, സി.പി.ഒമാരായ പി.എ. ഷെരീഫ്, എം.ആർ. അനീഷ്, വനിത എ.എസ്.ഐമാരായ ജയ, യമുന എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. 

Tags:    
News Summary - charged with Kappa and sent to jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.