മകളെ ബലാത്സംഗം ചെയ്ത അധ്യാപകൻ അറസ്റ്റിൽ; പുറംലോകമറിഞ്ഞത് മകൾ പകർത്തിയ വീഡിയോയിലൂടെ

പട്‌ന: മകളെ ബലാത്സംഗം ചെയ്ത 50കാരനായ അധ്യാപകൻ അറസ്റ്റിൽ. തന്നെ പിതാവ് ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ മകൾ തന്നെയാണ് കാമറയിൽ പകർത്തി പുറംലോ​കത്തെ അറിയിച്ചത്. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് പൊലീസ് നടപടിയെടുക്കുകയായിരുന്നു.

ബിഹാറിലെ സമസ്തിപുര്‍ ജില്ലയിലെ രൊസേരയിലാണ് സംഭവം. തന്നെ പിതാവ് ബലാത്സംഗം ചെയ്യാറുണ്ടെന്നും ഭീഷണിപ്പെടുത്താറുണ്ടെന്നും 18കാരിയായ മകൾ നൽകിയ പരാതിയിൽ പറയുന്നു. ഇതിന്റെ വീഡിയോ ചിത്രീകരിച്ച ശേഷം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച് നീതി ലഭിക്കണമെന്ന ആവശ്യവുമായി പെൺകുട്ടി മുന്നോട്ടുവരികയായിരുന്നു.

മാതാവും മാതൃസഹോദരനും കയ്യൊഴിഞ്ഞതോടെയാണ് പിതാവിന്റെ അതിക്രമം വെളിച്ചത്തുകൊണ്ടുവരണമെന്ന ലക്ഷ്യത്തോടെ ഒളിക്യാമറ ഉപയോഗിച്ച് പെണ്‍കുട്ടി വീഡിയോ ചിത്രീകരിച്ചത്. പിന്നീട് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഈ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു. ഇത് വൈറലായതോടെയാണ് സംഭവം പുറലോകമറിയുന്നതും പൊലീസ് പിതാവിനെ അറസ്റ്റ് ചെയ്യുന്നതും.

പെണ്‍കുട്ടിയുടെ പരാതി പ്രകാരം പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തുവെന്നും പിതാവിനെ അറസ്റ്റ് ചെയ്തെന്നും രൊസേര സബ് ഡിവിഷന്‍ ഡി.എസ്.പി. സഹിയാര്‍ അഖ്തര്‍ പറഞ്ഞു. കേസില്‍ മറ്റു പ്രതികളുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. പെണ്‍കുട്ടിയെ പിതാവ് ഉപദ്രവിക്കുന്നത് മാതാവ് തടഞ്ഞില്ലെന്നും മാതൃസഹോദരന്‍ നിശ്ശബ്ദത പാലിക്കാന്‍ പെണ്‍കുട്ടിക്കു മേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നെന്നും ആരോപണമുണ്ട്.

Tags:    
News Summary - Bihar girl shoots video of father raping her, shares on social media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.