പിതാവിനെ കൊലപ്പെടുത്താൻ മകൻ ഒരു കോടിയുടെ ക്വട്ടേഷൻ നൽകി; കൊടുംക്രൂരത മകൻ നോക്കി നിന്നു,സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ

ബംഗളൂരു: ക്വട്ടേഷൻ നൽകി പിതാവിനെ കൊലപ്പെടുത്തിയ കേസിൽ മകനുൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ. മകൻ മണികാന്ത, ആദർശ, ശിവകുമാർ എന്നിവരാണ് അറസ്റ്റിലായത്. പിതാവ് നാരായണ സ്വാമിയെയാണ് ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയത്. ഇതിനായി ഒരു കോടി രൂപയാണ് സംഘത്തിന് വാഗ്ദാനം നൽകിയത്. സ്വത്ത് തർക്കത്തി​െൻറ പേരിലായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.

ഫെബ്രുവരി 13 നായിരുന്നു സംഭവം. നാരായണ സ്വാമി ഫ്ളാറ്റിനു പുറത്ത് നിൽക്കുന്ന സമയത്ത് ബൈക്കിലെത്തിയ രണ്ട് പേർ വടിവാളുകൊണ്ട് വെട്ടികൊലപ്പെടുത്തുകയായിരുന്നു. സംഭവം നടക്കുന്ന സമയം മകനായ മണികാന്ത കൊലപാതകത്തിന് സാക്ഷിയായി. ശേഷം മാറത്ത ഹള്ളി പൊലീസിൽ പരാതി നൽകിയിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. മക​െൻറ ഭാര്യയായ അർച്ചനക്ക് നാരായാണ സ്വാമി സ്വന്തം ഫ്ളാറ്റ് എഴുതി നൽകാനെടുത്ത തീരുമാനമാണ് കൊലപാതകത്തിൽ കലാശിച്ചത്. അർച്ചന സാമ്പത്തിക പ്രതിസന്ധി നേരിട്ട സാഹചര്യത്തിലാണ് ഫ്ളാറ്റ് അവരുടെ പേരിൽ എഴുതി നൽകാൻ നാരായണ സ്വാമി തീരുമാനമെടുത്തത്. കേസിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ മകൻ്റെ പങ്ക് കണ്ടെത്തി. തുടർന്ന് അറസ്റ്റ് ചെയ്തു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: നാരായണ സ്വാമിയുടെ പേരിലുള്ള ഫ്ളാറ്റ് മകൻ്റെ ഭാര്യയായ അർച്ചനയുടെ പേരിലേക്ക് എഴുതി നൽകാൻ തീരുമാനിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മണികാന്തയുടെ രണ്ടാം ഭാര്യയാണ് അർച്ചന. ആദ്യ ഭാര്യയെ മണികാന്ത തന്നെ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ജയിലിലായിരുന്നു ഇയാൾ 2020 ലാണ് പുറത്തിറങ്ങിയത്. ശേഷം അർച്ചനയെ വിവാഹം കഴിച്ചു. ദമ്പതികൾക്ക് ഒരു മാസം പ്രായമുള്ള ഒരു കുട്ടിയുണ്ട്. ഇരുവർക്കുമിടയിൽ വഴക്കുകൾ ഉണ്ടായി മാത്രമല്ല മണികാന്ത അർച്ചനയെ ഉപദ്രവിക്കാനും തുടങ്ങി. ഇതോടെ പൊലീസിൽ പരാതി നൽകുകയും ഇതിൻ്റെ അടിസ്ഥാനത്തിൽ വീണ്ടും മണികാന്ത ജയിലിലായി. ഭാര്യയുടെ പേരിൽ ഫ്ലാറ്റെഴുതി നൽകുന്നുവെന്ന വിവരമറിഞ്ഞതിനെ തുടർന്ന് ജയിലിൽ വെച്ച് പരിചയപ്പെട്ട ആദർശ, ശിവകുമാർ എന്ന രണ്ടുപേർക്ക് ക്വട്ടേഷൻ നൽകുകയായിരുന്നു. ഒരു കോടി രൂപക്കാണ് ക്വട്ടേഷൻ ഏർപ്പെടുത്തിയത്. അഡ്വാൻസായി ഒരു ലക്ഷം രൂപ നൽകുകയും ചെയ്തു.

Tags:    
News Summary - Bengaluru: Son pays Rs 1 cr to contract killers, gets father killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.