ബംഗളൂരു: 150 കോടിയുടെ സൈബർ തട്ടിപ്പ് നടത്തിയ പ്രതികളെ ദാവങ്കരെ പൊലീസ് അറസ്റ്റ് ചെയ്തു. ബേലൂർ സ്വദേശി സയിദ് അറഫാത്ത്, ഗുജറാത്ത് അഹ്മദാബാദ് സ്വദേശി സഞ്ജയ് കുന്ത എന്നിവരാണ് അറസ്റ്റിലായത്. 52 ലക്ഷം നഷ്ടപ്പെട്ടെന്ന ബംഗളൂരു സ്വദേശി പ്രമോദിന്റെ പരാതിയാണ് പ്രതികളെ പിടികൂടാനിടയാക്കിയത്.
സയിദ് അറഫാത്തിനെയാണ് ബേലൂരിൽനിന്ന് ആദ്യം അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സഞ്ജയ് കുന്ത അറസ്റ്റിലായി. തട്ടിപ്പുകാർക്ക് കറന്റ് അക്കൗണ്ടുകൾ വിൽക്കുന്നതിൽ പരാതിക്കാരനായ പ്രമോദ് പങ്കാളിയാണെന്ന് സഞ്ജയ് വെളിപ്പെടുത്തി. അറഫാത്തിന്റെ അക്കൗണ്ടിലെ 18 കോടി പൊലീസ് മരവിപ്പിച്ചു.
രണ്ടു മാസത്തിനുള്ളിൽ വിവിധ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് 132 കോടി രൂപ ഇയാൾ പിൻവലിച്ചതായി കണ്ടെത്തി. ഓൺലൈൻ ഗെയിമിങ്, ചൂതാട്ടം എന്നിവയുമായി ബന്ധപ്പെട്ട ഇടപാടുകളാണ് നടന്നതെന്നും ദുബൈയിൽനിന്നും മറ്റു സ്രോതസ്സുകളിൽനിന്നുമാണ് പണം നിക്ഷേപിച്ചതെന്നും കണ്ടെത്തിയതായി പൊലീസ് സൂപ്രണ്ട് ഉമ പ്രശാന്ത് പറഞ്ഞു. മറ്റു പ്രതികളെ കണ്ടെത്താൻ ശ്രമങ്ങൾ പുരോഗമിക്കുകയാണ്. കേസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പിന് (സി.ഐ.ഡി) കൈമാറാൻ തീരുമാനിച്ചതായി പൊലീസ് സൂപ്രണ്ട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.