ആലുവ: ആലുവയിൽ മുക്കുപണ്ടം പണയം വച്ച് രണ്ടരലക്ഷം തട്ടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പെരുമ്പാവൂർ ചേലാമറ്റം റയോൺപുരം സ്രാമ്പിക്കൽ വീട്ടിൽ റെനീഷിനെയാണ് (40) ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.
പെരുമ്പാവൂർ പോഞ്ഞാശ്ശേരി കാട്ടോളി പറമ്പിൽ സനീഷിനെ നേരത്തെ പിടികൂടിയിരുന്നു. ആഗസ്റ്റ് 19 ന് ആണ് സംഭവം. ആലുവ മാർക്കറ്റിന് സമീപമുള്ള കെ.പി.ബി നിധി എന്ന സ്ഥാപനത്തിലാണ് തട്ടിപ്പ് നടത്തിയത്.
കമ്പനിപ്പടിയിലെ സ്വർണ്ണപ്പണമിടപാട് സ്ഥാപനത്തിൽ വച്ചിരിക്കുന്ന 90 ഗ്രാമോളം സ്വർണ്ണം കെ.പി.ബി നിധിയിലേക്ക് മാറ്റി പണയം വക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് ഇവർ മാനേജരെ സമീപിക്കുകയായിരുന്നു. കമ്പനിപ്പടിയിലുള്ള സ്ഥാപനത്തിൻറെ ജീവനക്കാരനാണെന്ന് പറഞ്ഞ് ഒരാളെ പരിചയപ്പെടുത്തുകയും ചെയ്തു.
തുടർന്ന് കമ്പനിപ്പടിയിലുള്ള സ്ഥാപനത്തിൻറെ മുന്നിലേക്ക് കെ.പി.ബി നിധിയുടെ മാനേജരെ വിളിച്ച് വരുത്തി സ്വർണ്ണമാണെന്ന് പറഞ്ഞ് മുക്കുപണ്ടം കൈമാറി രണ്ടര ലക്ഷത്തോളം രൂപ വാങ്ങി മുങ്ങുകയായിരുന്നു.
പല സ്‌ഥലങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ ജില്ല പൊലീസ് മേധാവി കെ.കാർത്തിക്കിെൻറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പെരുമ്പാവൂരിൽനിന്നുമാണ് അറസ്റ്റ് ചെയ്തത്.
പെരുമ്പാവൂർ, എറണാകുളം സൗത്ത്, കാലടി , അമ്പലപ്പുഴ സ്റ്റേഷനുകളിലായി പത്തോളം കേസുകളിലെ പ്രതിയാണ്. അന്വഷണ സംഘത്തിൽ ഇൻസ്പെക്ടർ സി.എൽ.സുധീർ, എസ്.ഐ കെ.എ.ടോമി, സി.പി.ഒമാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, ഹാരീസ്, സുരേഷ് എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.