ഹരികൃഷ്ണൻ
നെയ്യാറ്റിൻകര: യുവാവിനെ പടക്കമെറിഞ്ഞ ശേഷം വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര വഴുതൂർ നെല്ലിവിള പുത്തൻവീട്ടിൽ രാജേന്ദ്രൻ എന്ന ഹരികൃഷ്ണനെയാണ് (26- കൊട്ടുഹരി) നെയ്യാറ്റിൻകര പൊലീസ് പിടികൂടിയത്. പുലർച്ച ഒന്നരയോടെ വഴുതൂർ പവിത്രാനന്ദപുരം കോളനിക്ക് സമീപം പവിത്രാനന്ദപുരം കോളനിയിൽ ഷൈനുവിനെയാണ് പടക്കമെറിഞ്ഞശേഷം വാൾ കൊണ്ട് വെട്ടി പരിക്കേൽപ്പിച്ചത്. നെയ്യാറ്റിൻകര സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട പ്രതിയെ ഇൻസ്പെക്ടർ കെ.ആർ. ബിജു, സബ് ഇൻസ്പെക്ടർമാരായ ആർ. സജീവ്, ശശിഭൂഷണൻ നായർ തുടങ്ങിയവർ ഉൾപ്പെട്ട സംഘമാണ് അറസ്റ്റ് ചെയ്തത്.
കേസിലെ രണ്ടാംപ്രതിയെ അറസ്റ്റ് ചെയ്യാൻ ഊർജിത നടപടികൾ സ്വീകരിച്ചുവരുന്നതായി പൊലീസ് അറിയിച്ചു. ആക്രമണത്തിൽ പരിക്കേറ്റ പെരുമ്പഴുതൂർ കടവൻകോട് കോളനിയിൽ രഞ്ജിത്തിന്റെ (25) മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. രഞ്ജിത്തിനൊപ്പമുണ്ടായിരുന്ന പവിത്രാനന്ദപുരം കോളനിയിൽ ഷൈനു മോൻ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.