മൂവാറ്റുപുഴ: കല്ലൂർക്കാട് വാടകവീട്ടിൽനിന്ന് കഞ്ചാവ് പിടിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. തൊടുപുഴ കാരിക്കോട് ചുണ്ടേക്കാട്ട് വീട്ടിൽ ഷാഹിൻഷായെയാണ് (22) പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 2020 നവംബറിൽ 40 കിലോയോളം കഞ്ചാവാണ് ഇവിടെനിന്ന് പിടികൂടിയത്.
ഈ കേസിൽ ഉൾപ്പെട്ട ആറ് പ്രതികളെ നേരത്തേ പിടികൂടിയിരുന്നു. സംഭവത്തിന് ശേഷം ഇയാൾ ഒളിവിൽപോയിരുന്നു. ജില്ല പൊലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തൊടുപുഴയിൽനിന്നാണ് പിടികൂടിയത്. ആന്ധ്രയിലെ പഡേരുവിൽനിന്ന് കഞ്ചാവ് വാങ്ങാൻ പണം നൽകിയത് ഇയാളാണ്. വാടകവീട്ടിൽ കഞ്ചാവ് സൂക്ഷിച്ച ശേഷം ചെറുകിട വിൽപനയായിരുന്നു ലക്ഷ്യം. എം.ഡി.എം.എ വിൽപനയുമായി ബന്ധപ്പെട്ട് തൊടുപുഴയിൽ ഇയാൾക്കെതിരെ കേസുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.