മംഗളൂരു: സംസ്ഥാനത്തുടനീളം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായി ഒളിവിൽ പോയ വാറണ്ട് പ്രതിയെ കുന്താപുരം റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. കുന്താപുരം താലൂക്കിൽ ഗുൽവാഡി ഗ്രാമത്തിലെ സൗകുരു അൽവാർ മാനെയിൽ താമസിക്കുന്ന ശശാങ്ക് ഷെട്ടിയാണ് (32) അറസ്റ്റിലായത്.
വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ 11 കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ ഏഴെണ്ണം കുന്താപുരം റൂറൽ പൊലീസ് സ്റ്റേഷനിലും ഹെബ്രി, കലഘടഗി, കോട്ട, ബംഗളൂരുവിലെ ചന്ദ്ര ലേഔട്ട് പൊലീസ് സ്റ്റേഷനുകളിൽ ഓരോന്ന് വീതവുമാണ് രജിസ്റ്റർ ചെയ്തത്.
മോഷണം, കവർച്ച, ഹണി ട്രാപ്പ് തുടങ്ങിയ കുറ്റകൃത്യങ്ങളാണ് കേസുകൾ. പ്രതിക്കെതിരെ 12 വാറണ്ടുകൾ പുറപ്പെടുവിച്ചിട്ടും കോടതിയിൽ ഹാജരായില്ല. ഏകദേശം നാല് വർഷമായി ഒളിവിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഡിവൈ.എസ്.പി എച്ച്.ഡി. കുൽക്കർണി, സർക്കിൾ ഇൻസ്പെക്ടർ സന്തോഷ് എ. കൈകിനി എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.