മഞ്ചേശ്വരം: രേഖകളില്ലാതെ ബസില്‍ കടത്തിയ 36.47 ലക്ഷം രൂപയുമായി മഹാരാഷ്ട്ര സ്വദേശി പിടിയിൽ. മഹാരാഷ്ട്ര സാംഗ്ലിയിലെ അജിത്ത് ഗോപാല്‍ ചോപെഡെയെയാണ് (60) മഞ്ചേശ്വരം വാമഞ്ചൂര്‍ ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. വെള്ളിയാഴ്ച രാവിലെ ആറരയോടെ കർണാടക ആർ.ടി.സി ബസിൽ നിന്നാണ് പണം പിടികൂടിയത്.
എക്സൈസ് പതിവ് പരിശോധന നടത്തുന്നതിനിടെ മംഗളൂരു ഭാഗത്തുനിന്നുവന്ന ബസ് പരിശോധിച്ചപ്പോഴാണ് ബാഗില്‍ സൂക്ഷിച്ച നിലയില്‍ പണം കണ്ടെത്തിയത്.
അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ജെ. ജോസഫ്, പ്രിവന്റിവ് ഓഫിസര്‍മാരായ കെ. പീതാംബരന്, ടി. ജയരാജന്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ജോണ്സൺ പോള്‍, സജിത്ത് കുമാര്‍, ഷാമില്‍, മഹേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.