representational image

പ്ലസ് വൺ വിദ്യാർഥിനി സ്കൂൾ ടോയ്‍ലറ്റിൽ പ്രസവിച്ചു, പൊക്കിൾക്കൊടി മുറിച്ചത് പേന ഉപയോഗിച്ച്; കുഞ്ഞ് മരിച്ചു

വ്യാഴാഴ്ച തമിഴ്‌നാട്ടിലെ കടലൂർ ജില്ലയിലെ ചിദംബരത്ത് സർക്കാർ സ്‌കൂളിലെ ടോയ്‌ലറ്റിനു സമീപം കണ്ടെത്തിയ കുഞ്ഞിന്റെ മൃതദേഹം പ്ലസ്‍വൺ വിദ്യാർഥിനി പ്രസവിച്ചതാണെന്ന് പൊലീസ്. സ്കൂൾ ടോയ്‍ലറ്റിൽ പ്രസവിച്ച ശേഷം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സഹായത്തിനാരുമില്ലാതെ പ്രസവിച്ചതിനാൽ പേന ഉപയോഗിച്ചാണ് പെൺകുട്ടി സ്വയം പൊക്കിൾക്കൊടി മുറിച്ചത്.

മൃതദേഹം കണ്ടെത്തി നാല് ദിവസത്തിന് ശേഷമാണ് ഞെട്ടിക്കുന്ന സത്യം പുറത്തുവന്നത്. നവജാതശിശുവിന്റെ മൃതദേഹം കണ്ടതായി സ്‌കൂൾ അധികൃതരാണ് ഭുവനഗരി പൊലീസിൽ വിവരമറിയിച്ചത്. അന്വേഷണത്തിൽ, ക്ലാസിലിരിക്കവെ പ്രസവവേദന അനുഭവപ്പെട്ടതായും ടോയ്‍ലറ്റിൽ പോയി പ്രസവിച്ചതായും 16 വയസ്സുകാരി സമ്മതിക്കുകയായിരുന്നു.

കുഞ്ഞിനെ പ്രസവിച്ച ശേഷം പേന ഉപയോഗിച്ച് പൊക്കിൾക്കൊടി സ്വയം മുറിച്ചു. പ്രസവസമയത്ത് വിദഗ്ധ സഹായം ലഭിക്കാത്തതാണ് കുഞ്ഞിന്റെ മരണത്തിന് ഇടയാക്കിയത്. കുട്ടിയുടെ പ്രാഥമിക മൊഴിയനുസരിച്ച് പെൺകുട്ടി പ്രസവശേഷം ക്ലാസ് മുറിയിലേക്ക് മടങ്ങിയതായി പൊലീസ് പറഞ്ഞു.

സംഭവത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കിയ പ്രതിയെ പിടികൂടാൻ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതുമായി ബന്ധ​​പ്പെട്ട് പ്രദേശവാസികളും പെൺകുട്ടിയുടെ ബന്ധുക്കളും ഉൾപ്പെടെ ചിലരെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പെൺകുട്ടിയെ വെള്ളിയാഴ്ച തന്നെ തിരിച്ചറിഞ്ഞിരുന്നതായി പൊലീസ് പറയുന്നു. മരിച്ച കുഞ്ഞ് തന്റെതാണെന്ന് സമ്മതിച്ച പെൺകുട്ടി, താൻ ഗർഭിണിയായ കാര്യം കുടുംബത്തിൽ ആർക്കും അറിയില്ലെന്ന് പൊലീസിനോട് പറഞ്ഞു. പ്രസവശേഷം ശരിയായ വൈദ്യസഹായം ലഭിക്കാതെ ശാരീരിക അസ്വസ്ഥത അനുഭവ​പ്പെട്ട കുട്ടിയെ പൊലീസ് ഇടപെട്ട് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്.

Tags:    
News Summary - 16-year-old Girl Gives Birth in School Toilet, Cuts Umbilical Cord Using Pen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.