കുമളി: ഉണക്കമീൻ ലോഡ് കയറ്റിയ ലോറിയിൽ മീൻ കെട്ടുകൾക്കിടയിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 1200 കിലോ കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ അറസ്റ്റിലായ പ്രതികളെ ഉത്തമപാളയം കോടതി റിമാൻഡ് ചെയ്തു.
ആന്ധ്രയിലെ കാക്കിനടയിൽനിന്ന് തമിഴ്നാട്ടിലെ തേനി, ദിണ്ഡുഗൽ, രാമനാഥപുരം ജില്ലകളിൽ വിൽക്കുന്നതിനായി കൊണ്ടുവന്ന കഞ്ചാവാണ് ജില്ല അതിർത്തിയിൽ ദിണ്ഡുഗൽ പൊലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാമനാഥപുരം സ്വദേശികളായ ശെൽവരാജ് (32), അബൂബക്കർ സിദ്ദീഖ് (35), ചിന്നസ്വാമി (25) എന്നിവരെയാണ് ഉത്തമപാളയം കോടതി റിമാൻഡ് ചെയ്തത്.
ഉണക്കമീൻ കെട്ടുകൾക്കിടെ 40 കിലോ വീതമുള്ള കവറുകളാക്കിയാണ് 1200 കിലോ കഞ്ചാവ് ആന്ധ്രയിൽനിന്ന് തമിഴ്നാട്ടിലെത്തിച്ചത്. വൻതോതിൽ കഞ്ചാവ് കടത്തുന്നതായി ലഭിച്ച വിവരത്തെ തുടർന്ന് തമിഴ്നാട് നാർകോട്ടിക് വിഭാഗം പൊലീസ് രഹസ്യമായി നടത്തിയ നീക്കത്തിലാണ് കഞ്ചാവ് കടത്ത് കണ്ടെത്തിയത്. പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിൽപന വില കണക്കാക്കിയാൽ 20 കോടിയിലധികം വിലവരുമെന്ന് പൊലീസ് പറഞ്ഞു. കഞ്ചാവ് കടത്താൻ ഉപയോഗിച്ച ലോറിയും പൊലീസ് പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.