16 കാരിയെ പീഡിപ്പിച്ച പ്രതിക്ക് 10 വർഷം കഠിന തടവ്

ആറ്റിങ്ങൽ: പ്രണയം നടിച്ച് 16 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയെ പത്ത് വർഷം കഠിന തടവിനും അരലക്ഷം രൂപ പിഴക്കും കോടതി ശിക്ഷിച്ചു.

തിരുവനന്തപുരം വലിയതുറ കുഴിവിളാകം വീട്ടിൽ ഷമീറിനെയാണ്(32) ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ (പോക്സോ) കോടതി ജഡ്ജ് ടി.പി. പ്രഭാഷ് ലാൽ ശിക്ഷിച്ചത്. 2013 ലാണ് കേസിന് ആസ്പദമായ സംഭവം. പെൺകുട്ടിയെ കാണാനില്ല എന്ന പരാതിയെ തുടർന്ന് പൊലീസ് കേസെടുത്തതറിഞ്ഞ് പ്രതി പെൺകുട്ടിയെ തമിഴ്നാട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചു.

കുട്ടി അതിന് വിസമ്മതിച്ചതോടെ പ്രതി കടന്നുകളയുകയായിരുന്നു. കുട്ടിയുടെ കൂട്ടുകാരിയെ പീഡ‌ിപ്പിച്ചതു സംബന്ധിച്ച് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ വിചാരണ നടന്നുവരുന്നതിനിടയിലായിരുന്നു സംഭവം. ആദ്യ വിവാഹം മറച്ചുവെച്ചാണ് പ്രതി പെൺകുട്ടികളുമായി പ്രണയം സ്ഥാപിച്ചത്.

വർക്കല പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന ബി. വിനോദ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ 25 സാക്ഷികളെ വിസ്തരിച്ചു. 20 രേഖകൾ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എം. മുഹസിൻ ഹാജരായി.

Tags:    
News Summary - 10 years rigorous imprisonment for the accused who molested a 16-year-old girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.