തിരുവനന്തപുരം: കേരളത്തിലെ ബിരുദാനന്തര ബിരുദ വിദ്യാർഥികള്‍ക്ക് ജപ്പാനിലെ ഒസാക് ക സര്‍വകലാശാലയില്‍നിന്ന് വിവിധ വിഷയങ്ങളില്‍ ക്രെഡിറ്റ് നേടാന്‍ കഴിയുന്ന സാന്‍ഡ് വി ച്ച് കോഴ്സുകള്‍ ഉടന്‍ യാഥാർഥ്യമാകും. മുഖ്യമന്ത്രി പിണറായി വിജയനും ഒസാക്ക സര്‍വകലാ ശാല ഗ്ലോബല്‍ എന്‍ഗേജ്മെൻറ് എക്സിക്യൂട്ടിവ് വൈസ് പ്രസിഡൻറ് ഡോ. ജെൻറ കവഹാരയുമായി നടത്തിയ ചര്‍ച്ചയിലാണ് ധാരണ. സര്‍വകലാശാലയുടെ സ്യൂട്ട കാമ്പസിലെ കോ-ക്രിയേറ്റിവ് ഇന്നൊവേഷന് കോണ്‍ഫറന്‍സ് ഹാളിലായിരുന്നു കൂടിക്കാഴ്ച. സര്‍വകലാശാലയില്‍ 1,44,000 വിദ്യാർഥികള്‍ക്ക് 11 ബിരുദ പ്രോഗ്രാമുകള്‍ക്കും 16 ഗ്രാേജ്വറ്റ് സ്കൂളുകള്‍ക്കും സൗകര്യമുണ്ട്. പിഎച്ച്.ഡി പ്രോഗ്രാമുകളിലേക്ക് വിദ്യാര്‍ഥികളെ സ്വാഗതം ചെയ്യുന്നതായും കേരളത്തില്‍നിന്ന് കൂടുതല്‍ അപേക്ഷകരെ പ്രതീക്ഷിക്കുന്നുണ്ടെന്നും യൂനിവേഴ്സിറ്റി അപ്ലൈഡ് ഫിസിക്സ് വിഭാഗം പ്രഫസർ പ്രഭാത് വര്‍മ പറഞ്ഞു.
നാച്വറല്‍ പോളിമറുകള്‍, ബയോ പ്ലാസ്റ്റിക്, ബയോ കമ്പോസിറ്റുകള്‍, നാനോ ഘടനാപരമായ വസ്തുക്കള്‍, പോളിമര്‍ നാനോകമ്പോസിറ്റുകള്‍ എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ ഗവേഷണ സഹകരണം ആകാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കപ്പല്‍ സാങ്കേതികവിദ്യ, സമുദ്രവിജ്ഞാനം, മറൈന്‍ സയന്‍സസ് എന്നിവയില്‍ സംയുക്ത പദ്ധതികള്‍ ആലോചിക്കാം. മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ പരസ്പര താൽപര്യമുള്ള മേഖലയില്‍ മികവിെൻറ കേന്ദ്രം സ്ഥാപിക്കുന്നതില്‍ സഹകരിക്കണം. സാമൂഹികശാസ്ത്രത്തിലും വികസന സാമ്പത്തിക ശാസ്ത്ര പഠനത്തിലും കുടിയേറ്റ പഠനത്തിലും സഹകരണം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗ്രാേജ്വറ്റ് സ്കൂള്‍ ഓഫ് ലാംഗ്വേജ് ആൻഡ് കള്‍ചറിലെ പ്രഫസര്‍മാരായ മിക്കി നിഷിയോക, ടോറു ടാകു എന്നിവര്‍ മുഖ്യമന്ത്രി വാഗ്ദാനം ചെയ്ത സമ്മര്‍ സ്കൂളുകളിലും ഹ്രസ്വകാല കോഴ്സുകളിലും താൽപര്യം പ്രകടിപ്പിച്ചു. ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷൻ പ്രഫ. വി.കെ. രാമചന്ദ്രന്, ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ്, ഇന്ത്യൻ കോണ്‍സല്‍ ജനറൽ ബി. ശ്യാം എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.