പെരിന്തൽമണ്ണ: ലോക്സഭ തെരഞ്ഞെടുപ്പും സംസ്ഥാനത്തെ എൻജിനീയറിങ് പ്രവേശന പരീക്ഷയും പരിഗണിച്ച് അലീഗഢ് മുസ്ലിം സർവകലാശാലയുടെ ബി.ടെക്, ബി.ആർക് പ്രവേശന പരീക്ഷകളടക്കം മാറ്റി. ഏപ്രിൽ 28ൽനിന്ന് േമയ് 26േലക്കാണ് മാറ്റിയത്. ബി.ടെക് പ്രവേശന പരീക്ഷ അന്നേദിവസം രാവിലെ പത്തിനും ബി.ആർക് പ്രവേശന പരീക്ഷ രാവിലെ പത്തിനും വൈകീട്ട് മൂന്നിനുമായി നടത്താൻ തീരുമാനിച്ച് പരീക്ഷ കൺട്രോളർ ഉത്തരവിറക്കി. േമയ് 26ന് നടത്താനിരുന്ന ബി.എ, എൽ.എൽ.ബി പ്രവേശന പരീക്ഷ 27ലേക്കും മാറ്റി. ബി.ടെക് പ്രവേശന പരീക്ഷക്ക് കോഴിക്കോടാണ് കേരളത്തിലെ കേന്ദ്രം. പ്ലസ് വൺ സയൻസ്, ഡിപ്ലോമ ഇൻ എൻജിനീയറിങ് പ്രവേശന പരീക്ഷ ഏപ്രിൽ 28ന് രാവിലെ പത്തിനും പ്ലസ് വൺ ഹ്യൂമാനിറ്റീസ് ആൻഡ് കോമേഴ്സ് വൈകീട്ട് നാലിനും നടത്തും. പുതിയ വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തി.
സംസ്ഥാനത്ത് മൂന്ന് എൻജിനീയറിങ് പ്രവേശന പരീക്ഷകൾ ഒരേദിവസം നിശ്ചയിച്ചത് വിദ്യാർഥികളെ വല്ലാതെ വലച്ചിരുന്നു. കേരള എൻജിനീയറിങ് പ്രവേശന പരീക്ഷ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഏപ്രിൽ 27, 28 തീയതികളിലേക്ക് മാറ്റിയിരുന്നു. ഇതേ ദിവസമായിരുന്നു അലീഗഢ് സർവകലാശാല എൻജിനീയറിങ് പ്രവേശന പരീക്ഷ. ഹൈദരാബാദ് ഐ.ഐ.ടി എൻജിനീയറിങ് പ്രവേശന പരീക്ഷയും ഏപ്രിൽ 28നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.