കേരള ശാസ്ത്ര സാേങ്കതിക പരിസ്ഥിതി കൗൺസിൽ ശാസ്ത്രവിഷയങ്ങളിൽ ഉന്നതപഠനം നടത്തുന്നവർക്ക് നൽകുന്ന പ്രതിഭ സ്കോളർഷിപ്പിന് അപേക്ഷ സമർപ്പിക്കാനുള്ള സമയം സെപ്റ്റംബർ 28വരെ നീട്ടി. അടിസ്ഥാനശാസ്ത്ര/പ്രകൃതിശാസ്ത്ര വിഷയങ്ങളിൽ ബിരുദ ബിരുദാനന്തര കോഴ്സുകൾ പഠിക്കുന്നവർക്കാണ് അപേക്ഷിക്കാൻ അവസരം.
പ്ലസ്ടുവിന് ആകെ 95 ശതമാനം മാർക്ക്/തതുല്യ ഗ്രേഡും സയൻസ് വിഷയങ്ങൾക്ക് മൊത്തം 95 ശതമാനം മാർക്കും നേടിയവരും ഇന്ത്യയിലെ ഏതെങ്കിലും സ്ഥാപനത്തിലോ സർവകലാശാലയിലോ ബി.എസ്സിക്കോ ഇൻറഗ്രേറ്റഡ് എം.എസ്സിക്കോ ചേർന്നവരുമായ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി വിദ്യാർഥികൾക്ക് 90 ശതമാനം മാർക്ക് മതിയാകും.
സ്കോളർഷിപ് തുക: ബി.എസ്സി/ഇൻറഗ്രേറ്റഡ് എം.എസ്സിയുടെ ആദ്യ വർഷം: 12,000 രൂപ.
രണ്ടാം വർഷം: 18,000 രൂപ.
മൂന്നാം വർഷം: 24,000 രൂപ.
എം.എസ്.സി ആദ്യവർഷം/ഇൻറഗ്രേറ്റഡ് എം.എസ്സിയുടെ നാലാംവർഷം: 40,000 രൂപ.
എം.എസ്സി രണ്ടാംവർഷം/ഇൻറഗ്രേറ്റഡ് എം.എസ്സിയുടെ അഞ്ചാംവർഷം: 60,000 രൂപ.
ബിരുദപരീക്ഷക്ക് 75 ശതമാനത്തിൽ കുറയാത്ത മാർക്കു ലഭിച്ചവർക്ക് മാത്രമേ ബിരുദാനന്തര ബിരുദ കോഴ്സിന് സ്കോളർഷിപ് ലഭിക്കൂ. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് സ്കോളർഷിപിന് പുറമേ സയൻസ് എൻറിച്ച്മെൻറ് പ്രോഗ്രാമുകളിലും വിഖ്യാത സ്ഥാപനങ്ങളിൽ സമ്മർ ഇേൻറൺഷിപ്പിനും അവസരം ലഭിക്കും. ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങളിൽനിന്നുള്ള രണ്ടുവീതം വിദ്യാർഥികൾക്ക് തിരുവനന്തപുരം െഎസറിൽ സമ്മർ പ്രോഗ്രാമിന് സ്ക്രീനിങ് ടെസ്റ്റ് കൂടാതെ അവസരം ലഭിക്കും. സ്കോളർഷിപ്പിെൻറ കുറഞ്ഞത് 50 ശതമാനമെങ്കിലുംെപൺകുട്ടികൾക്കായിരിക്കും. 10 ശതമാനം സ്കോളർഷിപ്പുകൾ എസ്.സി, എസ്.ടി വിദ്യാർഥികൾക്കായിരിക്കും. മറ്റേതെങ്കിലും സ്കോളർഷിപ് ലഭിക്കുന്നവർ ഇതിന് അപേക്ഷിക്കാൻ അർഹരല്ല.
അപേക്ഷ മാതൃക
www.kscste.kerala.gov.in ലുണ്ട്. അപേക്ഷ The Head, Women Scientist Division, Sasthra Bhavan, Pattom (P.O), Thiruvananthapuram -695 004 എന്ന വിലാസത്തിൽ അയക്കണം. കൂടുതൽ വിവരങ്ങൾ www.kscste.kerala.gov.in ൽ Announcements വിഭാഗത്തിൽ ലഭിക്കും.
സംശയങ്ങൾക്ക് wsdkscste@gmail.com എന്ന ഇമെയിൽ വിലാസത്തിലോ 0471 2548208/ 2548346 എന്നി ഫോൺ നമ്പറുകളിലോ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.