സമസ്ത മദ്റസ പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു; 2,749 പേര്‍ക്ക് ടോപ് പ്ലസ്

കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് മാര്‍ച്ച് 11,12 തീയതികളില്‍ വിദേശങ്ങളില്‍ ഓണ്‍ലൈനായും 12, 13 തീയതികളില്‍ ഇന്ത്യയില്‍ ഓഫ്‌ലൈനായും നടത്തിയ പൊതുപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളില്‍ രജിസ്തര്‍ ചെയ്ത 2,61,375 വിദ്യാര്‍ത്ഥികളില്‍ 2,55,438 പേരാണ് പരീക്ഷക്കിരുന്നത്. ഇതില്‍ 2,47,924 പേര്‍ വിജയിച്ചു (97.06 ശതമാനം).

ആകെ വിജയിച്ചവരില്‍ 2,749 പേര്‍ ടോപ് പ്ലസും 29,879 പേര്‍ ഡിസ്റ്റിംഗ്ഷനും 77,559 പേര്‍ ഫസ്റ്റ് ക്ലാസും 42,530 പേര്‍ സെക്കന്റ് ക്ലാസും, 95,207 പേര്‍ തേര്‍ഡ് ക്ലാസും കരസ്ഥമാക്കിയെന്ന് പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഇന്ത്യയില്‍ 7,456 സെന്ററുകളിലാണ് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ 10,462 അംഗീകൃത മദ്‌റസകളിലെ വിദ്യാർഥികള്‍ പരീക്ഷക്കിരുന്നത്. പരീക്ഷാ ഫലം www.samastha.info, https://results.samastha.info/ എന്ന വെബ്‌സൈറ്റുകളില്‍ ലഭ്യമാകും.

അഞ്ചാം ക്ലാസില്‍ പരീക്ഷ എഴുതിയ 1,09,707 കുട്ടികളില്‍ 1,04,923 പേര്‍ വിജയിച്ചു (95.64 ശതമാനം). 1,085 ടോപ് പ്ലസും 9,246 ഡിസ്റ്റിംഗ്ഷനും 24,923 ഫസ്റ്റ് ക്ലാസും 17,129 സെക്കന്റ് ക്ലാസും 52,540 തേര്‍ഡ് ക്ലാസും ലഭിച്ചു.

ഏഴാം ക്ലാസില്‍ പരീക്ഷക്കിരുന്ന 99,758 കുട്ടികളില്‍ 98,050 പേര്‍ വിജയിച്ചു (98.29 ശതമാനം). 1,013 ടോപ് പ്ലസും 13,162 ഡിസ്റ്റിംഗ്ഷനും 36,561 ഫസ്റ്റ് ക്ലാസും 17,593 സെക്കന്റ് ക്ലാസും 29,721 തേര്‍ഡ്ക്ലാസും ലഭിച്ചു.

പത്താം ക്ലാസില്‍ പരീക്ഷക്കിരുന്ന 39,422 കുട്ടികളില്‍ 38,552 പേര്‍ വിജയിച്ചു (97.79 ശതമാനം). 599 ടോപ് പ്ലസും 6,813 ഡിസ്റ്റിംഗ്ഷനും 14,152 ഫസ്റ്റ് ക്ലാസും 6,649 സെക്കന്റ് ക്ലാസും 10,339 തേര്‍ഡ്ക്ലാസും ലഭിച്ചു.

പ്ലസ്ടു ക്ലാസില്‍ പരീക്ഷക്കിരുന്ന 6,551 കുട്ടികളില്‍ 6,399 പേര്‍ വിജയിച്ചു (97.68 ശതമാനം). 52 ടോപ് പ്ലസും 658 ഡിസ്റ്റിംഗ്ഷനും 1,923 ഫസ്റ്റ് ക്ലാസും 1,159 സെക്കന്റ് ക്ലാസും 2,607 തേര്‍ഡ്ക്ലാസും ലഭിച്ചു.

ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ അഞ്ച്, ഏഴ് ക്ലാസുകളില്‍ രജിസ്തര്‍ ചെയ്ത് പങ്കെടുപ്പിച്ച് മികച്ച വിജയം കൈവരിച്ചത് മലപ്പുറം വെസ്റ്റ് ജില്ലയിലെ കടകശ്ശേരി ഐഡിയല്‍ ഇസ്ലാമിക് മദ്‌റസയാണ്. അഞ്ചാം ക്ലാസില്‍ 260 വിദ്യാര്‍ത്ഥികള്‍ രജിസ്തര്‍ ചെയ്തതില്‍ 234 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. ഏഴാം ക്ലാസില്‍ 215 കുട്ടികളില്‍ രജിസ്തര്‍ ചെയ്തതില്‍ 204 പേര്‍ വിജയിച്ചു.

പത്താം ക്ലാസില്‍ എടപ്പാള്‍ ഹിദായ നഗര്‍ ദാറുല്‍ ഹിദായ മദ്‌റസയാണ് ഒന്നാമത്. 128 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 125 പേര്‍ വിജയിച്ചു. പ്ലസ്ടു ക്ലാസില്‍ വി.കെ. പടി ദാറുല്‍ ഇസ്ലാം അറബിക് മദ്രസ മുന്നിലെത്തി. 26 കുട്ടികളില്‍ എല്ലാവരും വിജയിച്ചു.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയത് മലപ്പുറം വെസ്റ്റ് ജില്ലയിലെ എടപ്പാള്‍ ദാറുല്‍ ഹിദായ മദ്‌റസയിലാണ്. ഇവിടെ 454 പേര്‍ വിജയിച്ചു. ഇന്ത്യയിലെ ഇതര ഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ കര്‍ണാടക സംസ്ഥാനത്തിലെ ദക്ഷിണ കന്നഡ ജില്ലയിലാണ്. 10,716 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

വിദേശ രാഷ്ട്രങ്ങളില്‍നിന്നും കൂടുതല്‍ വിദ്യാര്‍ത്ഥികളെ ഓണ്‍ലൈന്‍ പരീക്ഷക്കിരുത്തിയത് യു.എ.ഇ.യിലാണ്. 1038 വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ പങ്കെടുത്തു വിജയിച്ചു.

ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ടവര്‍ക്ക് അതാത് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ 2022 മെയ് 14,15 തിയ്യതികളില്‍ നടക്കുന്ന ''സേ''പരീക്ഷക്കിരിക്കാവുന്നതാണ്.

www.online.samastha.info എന്ന സൈറ്റില്‍ മദ്‌റസ ലോഗിന്‍ ചെയ്ത് സേപരീക്ഷക്ക് 180 രൂപയും പുനര്‍ മൂല്യനിര്‍ണയത്തിന് 100 രൂപയും ഫീസടച്ചു ഏപ്രില്‍ 20 മുതല്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വാര്‍ത്താസമ്മേളനത്തില്‍ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്ററും സംബന്ധിച്ചു.

Tags:    
News Summary - samastha Examination Results Published; Top plus for 2,749 people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.