ന്യൂഡൽഹി: മെഡിക്കൽ/ ഡെൻറൽ പ്രവേശന പരീക്ഷയായ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) യുജി 2018ന് ഒൗദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കുന്നതിന് വിദ്യാർഥികൾക്ക് ആധാർ കാർഡ് നിർബന്ധമാണ്.
നീറ്റിെൻറ ഒൗദ്യോഗിക വെബ്സൈറ്റായ www.cbseneet.nic.in ൽ വിദ്യാർഥികൾ പുതിയ രജിസ്ട്രേഷൻ നടത്തണം. ജനറൽ, ഒ.ബി.സി വിഭാഗങ്ങൾക്ക് 1400 രൂപയും എസ്.സി/എസ്.ടി/ഭിന്നശേഷിക്കാർ എന്നിവർക്ക് 750 രൂപയുമാണ് അപേക്ഷഫീസ്. വിദ്യാർഥികൾക്ക് ഡെബിറ്റ്/ക്രെഡിറ്റ് അല്ലെങ്കിൽ യു.പി.െഎ, നെറ്റ് ബാങ്കിങ്, ഇ വാലറ്റ് വഴിയോ ഫീസടക്കാം. മാർച്ച് 10 നകം ഫീസ് അടച്ചിരിക്കണം. 17നും 25നും ഇടയിൽ പ്രായമുള്ളവർക്ക് അേപക്ഷിക്കാം. എസ്.സി/എസ്.ടി/ ഒ.ബി.സി/ ഭിന്നശേഷിക്കാർ എന്നിവർക്ക് 30 വയസ്സാണ് ഉയർന്ന പ്രായപരിധി.
10ാം ക്ലസിലും പ്ലസ്ടുവിനും ഫിസിക്സ്/കെമിസ്ട്രി/ ബയോളജി അല്ലെങ്കിൽ ബയോടെക്നോളജി/ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ 50 ശതമാനം മാർക്കിൽ കുറയാതെ പാസായിരിക്കണം. സംവരണാനുകൂല്യമുള്ളവർക്ക് 40 ശതമാനം മാർക്ക് മതി. 12 ാം ക്ലാസ് പരീക്ഷ എഴുതാനിരിക്കുന്നവർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
ഒാപൺ സ്കൂൾ /പ്രൈവറ്റ് വിദ്യാർഥികൾ നീറ്റിന് പുറത്ത്
നീറ്റ് വിജ്ഞാപനപ്രകാരം ഒാപൺ സ്കൂൾ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ കഴിയില്ല. ഒാപൺ സ്കൂൾ വഴി പത്ത്, പ്ലസ് ടു പാസായവർക്കാണ് അവസരം നിഷേധിച്ചിരിക്കുന്നത്. ബയോളജിയോ ബയോടെക്നോളജിയോ അധികവിഷയമായി പഠിച്ചവർക്കും പരീക്ഷ എഴുതാനാകില്ല. നേരത്തേ കുടുംബക്ഷേമ വകുപ്പിെൻറ അനുമതി ലഭിക്കാത്തതിനെതുടർന്നാണ് ഇൗ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ കഴിയാതിരുന്നത്. ഇത്തവണ വിദ്യാർഥികൾക്ക് അനുകൂലമായ തീരുമാനം ഉണ്ടാവുമെന്നായിരുന്നു പ്രതീക്ഷ. കണക്കുകൾ പ്രകാരം രണ്ട് ലക്ഷത്തിൽപരം വിദ്യാർഥികൾ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഒാപൺ സ്കൂളിങ്ങിെൻറ കീഴിൽ പ്ലസ്ടുവിന് പഠിക്കുന്നുണ്ട്. സംസ്ഥാനങ്ങൾക്ക് കീഴിലുള്ളത് വേറെയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.