തീയതി നീട്ടി
കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയിലെ വിവിധ പഠനവകുപ്പുകളില്‍ അസിസ്റ്റന്റ് പ്രഫസര്‍, അസോസിയേറ്റ് പ്രഫസര്‍, പ്രഫസര്‍ തസ്തികകളില്‍ സ്ഥിരനിയമനത്തിന് ഡിസംബര്‍ 10 വരെ അപേക്ഷിക്കാം.
ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിന് www.facultyrecruitment.mgu.ac.in സന്ദര്‍ശിക്കുക. പൂരിപ്പിച്ച ഓണ്‍ലൈന്‍ അപേക്ഷ ഫോമും അനുബന്ധ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഡെപ്യൂട്ടി രജിസ്ട്രാര്‍-II (അഡ്മിന്) മഹാത്മാഗാന്ധി സര്‍വകലാശാല, പ്രിയദര്‍ശിനി ഹില്‍സ് പി.ഒ, കോട്ടയം-686560 വിലാസത്തില്‍ ഡിസംബര്‍ 15നുമുമ്പ് അയക്കണം. (www.mgu.ac.in)
പരീക്ഷ ഫലം
മൂന്നും നാലും സെമസ്റ്റര്‍ (പി.ജി.സി.എസ്.എസ്) എം.എസ്.സി മാത്തമാറ്റിക്സ് പ്രൈവറ്റ് രജിസ്ട്രേഷന് (2018 അഡ്മിഷന് സപ്ലിമെന്ററി, 2014 മുതല്‍ 2017 വരെ അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ്) ഫെബ്രുവരി 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും ഡിസംബര്‍ 13 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
ബി.കോം ആനുവല്‍ സ്കീം അവസാന സ്പെഷല്‍ മെഴ്സി ചാന്‍സ് (1998 മുതല്‍ 2008 വരെ അഡ്മിഷനുകള്‍ റെഗുലര്‍, 1998 മുതല്‍ 2011 വരെ അഡ്മിഷനുകള്‍ പ്രൈവറ്റ് രജിസ്ട്രേഷന്) ഡിസംബര്‍ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ ഫീസടച്ച് ഡിസംബര്‍ 15 വരെ പരീക്ഷ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കാം.
മൂന്നാം സെമസ്റ്റര്‍ എം.എസ്.സി കെമിസ്ട്രി (സി.എസ്.എസ്) (ഇൻഓര്‍ഗാനിക് കെമിസ്ട്രി, ഫിസിക്കല്‍ കെമിസ്ട്രി, പോളിമര്‍ കെമിസ്ട്രി) (2023 അഡ്മിഷന് സപ്ലിമെന്ററി) ജൂലൈ 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും ഡിസംബര്‍ 13 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
പരീക്ഷ തീയതി
ഒന്നാം സെമസ്റ്റര്‍ ബി.പി.ഇ.എസ് (നാലുവര്‍ഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം 2018 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2016, 2017 അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ്) പരീക്ഷകള്‍ ജനുവരി അഞ്ചിന് തുടങ്ങും.
ഡിസംബര്‍ 16 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 17വരെയും സൂപ്പര്‍ഫൈനോടെ 18 വരെയും അപേക്ഷ സ്വീകരിക്കും.
പ്രാക്ടിക്കല്‍
അഞ്ചാം സെമസ്റ്റര്‍ ബി.വോക് പ്രിന്റിങ് ടെക്നോളജി (പുതിയ സ്കീം-2023 അഡ്മിഷന് റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന് ആദ്യ മെഴ്സി ചാന്‍സ്) ഒക്ടോബര്‍ 2025 പരീക്ഷയുടെ പ്രാക്ടിക്കല്‍ ഡിസംബര്‍ മൂന്ന്, നാല് തീയതികളില്‍ നടക്കും. ടൈംടേബിള്‍ വെബ്സൈറ്റില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.