Representational Image

പ്ലസ് വൺ അപേക്ഷ സമർപ്പണം തുടങ്ങി; ആദ്യദിനം അരലക്ഷത്തിലധികം അപേക്ഷ

തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷ ആദ്യദിനം അരലക്ഷം കവിഞ്ഞു. വെള്ളിയാഴ്ച ഉച്ചക്കു ശേഷമാണ് അപേക്ഷ സമർപ്പണം ആരംഭിച്ചത്. രാത്രി ഒമ്പത് വരെയുള്ള കണക്ക് പ്രകാരം 69030 പേർ അപേക്ഷ കൺഫേം ചെയ്തിട്ടുണ്ട്. ആദ്യദിവസം ഏറ്റവും കൂടുതൽ അപേക്ഷകർ പാലക്കാട്  ജില്ലയിൽ നിന്നാണ്- 7688 പേർ. മലപ്പുറം ജില്ലയിൽ നിന്ന് 7005 പേരും അപേക്ഷകരായുണ്ട്.

അപേക്ഷ സമർപ്പണത്തിന്‍റെ മുന്നോടിയായി 91620 പേർ കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിച്ചിട്ടുണ്ട്. ജൂൺ ഒമ്പത് വരെയാണ് അപേക്ഷ സമർപ്പണം. 13ന് ട്രയൽ അലോട്ട്മെന്‍റും 19ന് ഒന്നാം അലോട്ട്മെന്‍റും പ്രസിദ്ധീകരിക്കും. അപേക്ഷകരുടെ എണ്ണം ജില്ല തിരിച്ച്:

തിരുവനന്തപുരം -6420, കൊല്ലം- 6855, പത്തനംതിട്ട- 3079, ആലപ്പുഴ- 6782, കോട്ടയം- 3938, ഇടുക്കി- 2256, എറണാകുളം- 6111, തൃശൂർ- 4940, പാലക്കാട് -7688, മലപ്പുറം- 7005, കോഴിക്കോട്- 4656, വയനാട്- 1745, കണ്ണൂർ- 4530, കാസർകോട്- 3025.

Tags:    
News Summary - Plus One application submission started-More than half a million applications on the first day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT