തിരുവനന്തപുരം: എം.ഫിൽ കോഴ്സുകൾ അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ മുമ്പാകെ ശിപാർ ശ. ദേശീയ വിദ്യാഭ്യാസ നയത്തിെൻറ അന്തിമ കരടിലാണ് നിർദേശമുള്ളത്. നയത്തിൽ ശിപാർശ ചെയ്ത നാല് വർഷത്തെ ഗവേഷണ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉണ്ടെങ്കിൽ പ്രവേശനം നൽ കാവുന്ന രീതിയിൽ പിഎച്ച്.ഡി പ്രവേശന യോഗ്യതയിലും നയം ഭേദഗതി നിർദേശിക്കുന്നു. നിലവിലുള്ള ത്രിവത്സര ബിരുദ കോഴ്സുകൾക്ക് പുറമെ നാല് വർഷം ദൈർഘ്യമുള്ള ബഹുവൈജ്ഞാനിക ബാച്ചിലർ ഒാഫ് ലിബറൽ ആർട്സ് (ബി.എൽ.എ) കോഴ്സാണ് നയം നിർദേശിക്കുന്നത്.
ബി.എൽ.എ കോഴ്സിനൊപ്പം, പഠിക്കുന്ന സ്ഥാപനം നിശ്ചയിക്കുന്ന രീതിയിലുള്ള കർശന വ്യവസ്ഥകളോടെ ഗവേഷണ പ്രൊജക്ട് കൂടി പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് ഗവേഷണ ബിരുദം നൽകാം. നിലവിലുള്ള പി.ജി ബിരുദത്തിന് പുറമെ നാല് വർഷത്തെ ഇത്തരം റിസർച് ബിരുദം നേടുന്നവർക്കും പിഎച്ച്.ഡി പ്രവേശനം നൽകാം.
ബി.എൽ.എയിൽ ഏത് വർഷം വെച്ചും വിദ്യാർഥിക്ക് പഠനം നിർത്താവുന്ന മൾട്ടിപ്പിൾ എക്സിറ്റ് രീതിയും നയം നിർദേശിക്കുന്നു. ഇതുപ്രകാരം ആദ്യവർഷ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഡിേപ്ലാമയും രണ്ട് വർഷത്തെ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് അഡ്വാൻസ്ഡ് ഡിേപ്ലാമയും അനുവദിക്കാം. മൂന്ന് വർഷത്തെ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സാധാരണ ബിരുദവും നാല് വർഷത്തെ കോഴ്സിന് ബി.എൽ.എയും അനുവദിക്കാം. ബി.എൽ.എ കോഴ്സിന് ഇേൻറൺഷിപ് ഏർെപ്പടുത്താനും ശിപാർശയുണ്ട്.
റിസർച് ബിരുദം നേടുന്നവർക്കായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർക്കൊപ്പമോ ഗവേഷകർക്കൊപ്പമോ റിസർച് ഇേൻറൺഷിപ്പിനും നിർദേശമുണ്ട്. 2040ഒാടെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ മൂന്ന് തരം സ്ഥാപനങ്ങൾ മാത്രമേ പാടുള്ളൂവെന്ന നിർദേശവും നയം മുന്നോട്ടുവെക്കുന്നു. നിലവിലുള്ള കോളജുകൾ ബിരുദം നൽകാൻ കഴിയുന്ന വിധത്തിൽ സ്വയംഭരണ കോളജുകളാക്കി മാറ്റണം. ചെറിയസ്ഥാപനങ്ങളെ കോളജ് ക്ലസ്റ്ററിെൻറ ഭാഗമാക്കി മാറ്റണം. മുൻനിര സർവകലാശാലകളെ ലോകോത്തര നിലവാരത്തിലുള്ളവയാക്കി മാറ്റണമെന്നും നയം ശിപാർശചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.