തിരുവനന്തപുരം: ഒ.ഇ.സി വിഭാഗങ്ങളിലുള്ള വിദ്യാര്‍ത്ഥികളുടെ പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ് വിതരണത്തിനായി 200 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു.
ഒ.ഇ.സി, ഒ.ഇ.സി(എച്ച്), എസ്.ഇ.ബി.സി വിഭാഗത്തില്‍പ്പെട്ട വിദ്യാർഥികളുടെ സ്കോളര്‍ഷിപ്പ് വിതരണത്തിനാണ് തുക ലഭ്യമാക്കിയത്. ഈ വര്‍ഷം ബജറ്റില്‍ 240 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. ഇത് നേരത്തേ അനുവദിച്ചിരുന്നു. ഇപ്പോള്‍ 200 കോടി രൂപ അധികവിഹിതമായാണ് അനുവദിച്ചത്. ഇതോടെ ഈ ഇനത്തിലെ കുടിശ്ശിക പൂർണമായും വിതരണം ചെയ്യാനാകും. കഴിഞ്ഞവര്‍ഷം ബജറ്റില്‍ 40 കോടി രൂപയായിരുന്നു നീക്കിവെച്ചിരുന്നത്. എന്നാല്‍ മുന്‍വര്‍ഷങ്ങളിലെ കുടിശ്ശികയടക്കം 358 കോടി രൂപ വിതരണം ചെയ്തു.
എസ്.സി, എസ്.ടി, ഒ.ബി.സി, ഒ.ഇ.സി വിഭാഗങ്ങളുടെ സ്കോളര്‍ഷിപ്പുകള്‍ക്കായി ഈ സര്‍ക്കാര്‍ ഇതിനകം 5326 കോടി രൂപ അനുവദിച്ചു. ഒന്നാം പിണറായി സര്‍ക്കാര്‍ 3853 കോടി രൂപ വിതരണം ചെയ്തു. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് 2069 കോടി രൂപയാണ് ചെലവാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.