വനിത ഗവേഷകർക്ക് ഗവേഷണ ​സമയം ഏഴുവർഷമാക്കി കണ്ണൂർ സർവകലാശാല

കണ്ണൂർ: യു.ജി.സി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ സർവകലാശാലയിൽ വനിത ഗവേഷകരുടെ ഗവേഷണ കാലയളവ് ഏഴുവർഷമാക്കിയുള്ള ഉത്തരവ് മുഴുവൻ വനിത ഗവേഷകർക്കും ബാധകമാക്കാൻ സിൻഡിക്കേറ്റ് തീരുമാനിച്ചു. നിലവിൽ അഞ്ചുവർഷമാണ് പരമാവധി ഗവേഷണ സമയം.

പ്രസവാവധി ഉൾപ്പെടെയുള്ള കാര്യങ്ങൾ കണക്കിലെടുത്ത് രണ്ടുവർഷം കൂടി നീട്ടിനൽകാൻ നേരത്തേ തീരുമാനിച്ചിരുന്നു. ഈ ഇളവ് സർവകലാശാലയിലെ മുഴുവൻ വനിത ഗവേഷകർക്കും ഇനി ലഭിക്കും.

കാസർകോട് ഭാഷാവൈവിധ്യ പഠനകേന്ദ്രം ആരംഭിക്കുന്നതിന് ഡോ. എ. അശോകൻ അവതരിപ്പിച്ച റിപ്പോർട്ട് അംഗീകരിച്ചു. വിദ്യാർഥികളുടെ നൈപുണ്യ വികസന പദ്ധതിയുമായി ബന്ധപ്പെട്ട് കണ്ണൂർ സർവകലാശാല കെ-ഡിസ്‌കുമായി ഒപ്പുവെച്ച ധാരണപത്രം അംഗീകരിച്ചു. അക്കാദമിക -അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തുന്നതിന് സർവകലാശാലക്ക് കീഴിലെ എല്ലാ കോളജുകളും പഠനവകുപ്പുകളും സന്ദർശിക്കാൻ തീരുമാനിച്ചു. അംഗീകൃത കോളജുകളിൽനിന്നും 2023-24 അധ്യയന വർഷത്തെ സീറ്റുവർധനക്കുള്ള അപേക്ഷകൾ ക്ഷണിക്കാൻ തീരുമാനിച്ചു. അതിഥി അധ്യാപകരുടെ ശമ്പളം 40,000 രൂപയാക്കി വർധിപ്പിക്കാനുള്ള തീരുമാനം അംഗീകരിച്ചു.

Tags:    
News Summary - Maternity Leave for research students in kannur university

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.