കണ്ണൂർ: സംസ്ഥാനത്ത് നടപ്പാക്കിയ നാലുവർഷ ബിരുദത്തിന്റെ ആദ്യ സെമസ്റ്റർ പരീക്ഷാഫലം ആദ്യം പ്രസിദ്ധീകരിച്ച് കണ്ണൂർ സർവകലാശാല. ഡിസംബർ ഒമ്പതിന് കഴിഞ്ഞ പരീക്ഷയുടെ ഫലമാണ് റെക്കോഡ് വേഗത്തിൽ വ്യാഴാഴ്ച വൈകീട്ട് പ്രസിദ്ധീകരിച്ചത്. സർവകലാശാലക്കു കീഴിലെ നൂറോളം കോളജുകളിലായി 15000ത്തോളം വിദ്യാർഥികളുടെ ഫലമാണ് പുറത്തുവിട്ടത്. സർവകലാശാല പഠനവകുപ്പുകളിലെ ബിരുദ കോഴ്സുകളിലെ ഫലം മൂന്നുദിവസം മുമ്പും പ്രസിദ്ധീകരിച്ചിരുന്നു.
നവംബർ 25 മുതൽ ഡിസംബർ ഒമ്പതു വരെയായിരുന്നു പരീക്ഷകൾ. ഇത്രയും വേഗത്തിൽ ഫലം പ്രസിദ്ധീകരിക്കുന്നത് ആദ്യമായാണെന്ന് രജിസ്ട്രാർ ഡോ. ജോബി കെ. ജോസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.