തിരുവനന്തപുരം: തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവരുടെ മക്കൾക്ക് 2019-20 വർഷത്തേക്കുള്ള ഉന്നതവിദ്യാഭ്യാസ ഗ്രാൻറിന് അപേക്ഷിക്കാം. പ്ലസ് വൺ/ ബി.എ/ ബി.കോം/ ബി.എസ്സി/ എം.എ/ എം.കോം (പാരലൽ സ്ഥാപനങ്ങളിൽ പഠിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല)/ എം.എസ്.ഡബ്ല്യു/ എം.എസ്സി/ ബി.എഡ്/ പ്രഫഷനൽ കോഴ്സുകളായ എൻജിനീയറിങ്/എം.ബി.ബി.എസ്/ ബി.ഡി.എസ്/ ഫാം.ഡി/ ബി.എസ്സി നഴ്സിങ്/പ്രഫഷനൽ പി.ജി കോഴ്സുകൾ/ പോളിടെക്നിക് ഡിപ്ലോമ/ ടി.ടി.സി/ ബി.ബി.എ/ ഡിപ്ലോമ ഇൻ നഴ്സിങ്/ പാരാമെഡിക്കൽ കോഴ്സ്/ എം.സി.എ/എം.ബി.എ/ പി.ജി.ഡി.സി.എ/എൻജിനീയറിങ് (ലാറ്ററൽ എൻട്രി) അഗ്രികൾചർ/ വെറ്ററിനറി/ ഹോമിയോ/ ബി.ഫാം/ ആയുർവേദം/ എൽഎൽ.ബി (3 വർഷം, 5 വർഷം) ബി.ബി.എം/ ഫിഷറീസ്/ ബി.സി.എ/ ബി.എൽ.ഐ.എസ്സി/ എച്ച്.ഡി.സി ആൻഡ് ബി.എം/ ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്മെൻറ്/ സി.എ ഇൻറർമീഡിയറ്റ് കോഴ്സുകൾക്ക് പഠിക്കുന്നവർ യോഗ്യതാകോഴ്സിനുള്ള സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം അപേക്ഷിക്കണം.
പോളിടെക്നിക് ഗ്രാൻഡ് ആദ്യവർഷം അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിെൻറ സാക്ഷ്യപ്പെടുത്തിയ കോപ്പിയും ബി.എഡ് വിഭാഗത്തിൽ അപേക്ഷിക്കുന്നവർ ബിരുദത്തിെൻറ മാർക്ക് ലിസ്റ്റും ഹാജരാക്കണം. ആഗസ്റ്റ് 30 നകം അപേക്ഷ ബന്ധപ്പെട്ട ജില്ല ലേബർ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർമാരുടെ കാര്യാലയങ്ങളിൽ നൽകണം. മുൻ അധ്യയനവർഷങ്ങളിൽ ഗ്രാൻഡ് ലഭിച്ചിട്ടുള്ളവർ ഗ്രാൻഡ് പുതുക്കുന്നതിനുള്ള അപേക്ഷകൾ ബന്ധപ്പെട്ട ജില്ല ലേബർ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർമാരുടെ കാര്യാലയങ്ങളിൽ സമർപ്പിക്കണം. ഫോറം തപാൽ മാർഗം ആവശ്യമുള്ളവർ സന്തം മേൽവിലാസമെഴുതി അഞ്ച് രൂപ സ്റ്റാമ്പ് പതിപ്പിച്ച് 22 X 10 സെൻറിമീറ്റർ വലുപ്പമുള്ള കവർ സഹിതം അപേക്ഷിച്ചാൽ ബന്ധപ്പെട്ട ജില്ല ലേബർ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർമാരുടെ കാര്യാലയങ്ങളിൽനിന്ന് തപാൽമാർഗവും നേരിട്ടും ലഭിക്കും.
പൂരിപ്പിച്ച അപേക്ഷകൾ അപേക്ഷകരുടെ രക്ഷാകർത്താവ് ജോലി ചെയ്യുന്ന സ്ഥാപനം സ്ഥിതിചെയ്യുന്ന ജില്ലയിലെ ലേബർ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർമാർക്ക് സമയപരിധിക്കുള്ളിൽ അയച്ചുകൊടുക്കണം. സമയപരിധി കഴിഞ്ഞ് ലഭിക്കുന്നതും നേരിട്ട് ലേബർ വെൽഫെയർ ഫണ്ട് കമീഷണറുടെ കാര്യാലയത്തിലേക്ക് അയക്കുന്നതുമായ അപേക്ഷകൾ പരിഗണിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.