പ്ലസ്ടുകാർക്ക് ഫുഡ് ​ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ കോഴ്സുകൾ

സംസ്ഥാനത്തെ 13 ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ (എഫ്.സി.ഐ)ഈ വർഷം നടത്തുന്ന ഇനി പറയുന്ന കോഴ്സുകളിൽ പ്രവേശനത്തിന് ഓൺലൈനായി മേയ് 31നകം അപേക്ഷിക്കാം. ഹയർ സെക്കൻഡറി/പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായവർക്കാണ് അവസരം. ഇൻസ്റ്റിറ്റ്യൂട്ടുകളും വിവിധ കോഴ്സുകളും സീറ്റും താഴെ

1. എഫ്.സി.ഐ-തൈക്കാട്, തിരുവനന്തപുരം: ഫ്രണ്ട് ഓഫിസ് ഓപറേഷൻ (എഫ്.ഒ.ഒ) സീറ്റുകൾ 30, ഫുഡ് ആൻഡ് ബിവറേജ് സർവിസ് (എഫ്.ബി.എസ്) 40, ഫുഡ് പ്രൊഡക്ഷൻ (എഫ്.പി) 30.

2. എഫ്.സി.ഐ-കടപ്പാക്കട കൊല്ലം: എഫ്.പി40, എഫ്.ബി.എസ് 40

3. എഫ്.സി.ഐ-കുമാരനെല്ലൂർ, കോട്ടയം: എഫ്.ഒ.ഒ 20, എഫ്.ബി.എസ് 40, എഫ്.പി 30

4. എഫ്.സി.ഐ, മങ്ങാട്ടുകവല, തൊടുപുഴ: എഫ്.ബി.എസ്50,എഫ്.പി 60, എഫ്.ഒ.ഒ 20

5. എഫ്.സി.ഐ, ചേർത്തല: എഫ്.ബി.എസ് 40, എഫ്.പി 40

6. എഫ്.സി.ഐ ആലുവ, കളമശ്ശേരി: എഫ്.ഒ.ഒ 40, എഫ്.ബി.എസ് 80, എഫ്.പി 80, ബേക്കറി ആൻഡ് കൺഫെക്ഷണറി (ബി.സി) 40, ഹോട്ടൽ അക്കമഡേഷൻ ഓപറേഷൻ (എച്ച്.എ.ഒ) 40, കാനിങ് ആൻഡ് ഫുഡ് പ്രിസർവേഷൻ (സി.എഫ്.പി) 30

7. എഫ്.സി.ഐ, പൂത്തോൾ, തൃശൂർ:എഫ്.ബി.എസ് 40, എഫ്.പി 40, എച്ച്.എ.ഒ 30, എഫ്.ഒ.ഒ 30

8. എഫ്.സി.ഐ പാലക്കാട്: എഫ്.ബി.എസ്30,എഫ്.പി 40

9. എഫ്.സി.ഐ പെരിന്തൽമണ്ണ: എഫ്.ബി.എസ്40, എഫ്.പി 40, എഫ്.ഒ.ഒ 30, എച്ച്.എ.ഒ 30

10. എഫ്.സി.ഐ, തിരൂർ: എഫ്.ഒ.ഒ 20, എഫ്.ബി.എസ് 40, എഫ്.പി 40

11. എഫ്.സി.ഐ കോഴിക്കോട് (ഗാന്ധി ആശ്രമത്തിന് സമീപം) : എഫ്.ഒ.ഒ 20, എഫ്.ബി.എസ് 30, എഫ്.പി 30

12. എഫ്.സി.ഐ കണ്ണൂർ: എഫ്.ബി.എസ് 40, എഫ്.പി 30, ബി.സി 25, എഫ്.ഒ.ഒ 20, എച്ച്.എ.ഒ 20

13. എഫ്.സി.ഐ, ഉദുമ, കാസർകോട്: എഫ്.ഒ.ഒ 30, എഫ്.ബി.എസ് 40, എഫ്.പി 40, എച്ച്.എ.ഒ 30.

കോഴ്സുകളുടെ പഠനകാലാവധി 12 മാസമാണ് (9 മാസത്തെ ക്ലാസും 3 മാസത്തെ വ്യാവസായിക പരിശീലനവും). പ്രവേശന വിജ്ഞാപനവും പ്രോസ്​പെക്ടസും www.fcikerala.orgൽനിന്നും ഡൗൺലോഡ് ചെയ്യാം. അപേക്ഷാഫീസ് 100 രൂപ. എസ്.സി/എസ്.ടി വിദ്യാർഥികൾക്ക് 50 രൂപ മതി. യോഗ്യതാ പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് സെലക്ഷൻ.

ട്യൂഷൻഫീസ് 7,535 രൂപ, ലാബ്ഫീസ് എഫ്.ഒ.ഒ , എഫ്.ബി.എസ്, എച്ച്.എ.ഒ കോഴ്സുകൾക്ക് 8,100 രൂപ. എഫ്.പി, ബി.സി.സി.എഫ്.പി കോഴ്സുകൾക്ക് 15,300 രൂപ. പഠിച്ചിറങ്ങുന്നവർക്ക് നക്ഷത്ര ഹോട്ടലുകൾ, കാറ്ററിങ് സ്ഥാപനങ്ങൾ,ഭക്ഷ്യ വ്യവസായമേഖല മുതലായവയിൽ തൊഴിൽസാധ്യതയുണ്ട്.

Tags:    
News Summary - Courses in food craft institutes for 12th graders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.