ഇന്ത്യയിൽ അഞ്ച് വർഷത്തെ ബാച്ലർ ഒാഫ് ആർക്കിടെക്ചർ (ബി.ആർക്ക്) പ്രവേശനത്തിന് കൗൺസിൽ ഒാഫ് ആർക്കിടെക്ചർ നടത്തുന്ന നാഷനൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്ക ിടെക്ചർ (നാറ്റ-2019) യോഗ്യത നേടണം. ഇനിമുതൽ വർഷത്തിൽ രണ്ടു തവണ പരീക്ഷ നടത്തും.
ആദ്യ ട െസ്റ്റ് ഏപ്രിൽ 14നും രണ്ടാമത്തേത് ജൂലൈ ഏഴിനും നടത്തും. മൂന്നു മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷക്ക് എ, ബി എന്നിങ്ങനെ രണ്ട് പാർട്ടുകളുണ്ട്. ഒബ്ജക്ടിവ് മാതൃകയിലുള്ള പാർട്ട് ‘എ’ ഒാൺലൈൻ ടെസ്റ്റിൽ 40 മാർക്കിന് മാത്തമാറ്റിക്സ് ചോദ്യങ്ങളും 80 മാർക്കിന് ജനറൽ ആപ്റ്റിറ്റ്യൂഡ് പരിശോധിക്കുന്ന ചോദ്യങ്ങളുമുണ്ടാവും. 60 മിനിറ്റ് സമയം നൽകും. അവസാനത്തെ 120 മിനിറ്റ് പാർട്ട് ബി ഡ്രോയിങ് ടെസ്റ്റാണ്. 40 മാർക്ക് വീതം രണ്ട് ചോദ്യങ്ങൾ (80 മാർക്ക്). ആകെ 200 മാർക്കിനാണ് ടെസ്റ്റ്. നെഗറ്റിവ് മാർക്കിങ് ഇല്ല.
ജൂലൈ ഏഴിന് നടത്തുന്ന രണ്ടാമത്തെ ടെസ്റ്റും സമാന രീതിയിലാണ്. വിശദവിവരങ്ങൾ www.nata.in ൽ ലഭിക്കും.ഇക്കൊല്ലം വിദ്യാഭ്യാസ യോഗ്യതയിൽ മാറ്റം വരുത്തിയിട്ടുണ്ട്. ബി.ആർക്ക് പ്രവേശനത്തിന് പ്ലസ്ടു/തത്തുല്യ പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് 50 ശതമാനം മാർക്കിൽ കുറയാതെ നേടിയിരിക്കണം. പ്ലസ്ടു പരീക്ഷ 50 ശതമാനം മാർക്കിൽ കുറയാതെ പാസായിരിക്കുകയും വേണം. 2019ൽ ഫൈനൽ യോഗ്യതാ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും.
രജിസ്ട്രേഷൻ: ആദ്യ ടെസ്റ്റിനോ രണ്ടാമത്തെ ടെസ്റ്റിനോ അല്ലെങ്കിൽ ഇത് രണ്ടിനും കൂടിയോ www.nata.in ൽ രജിസ്റ്റർ ചെയ്യാം. ഒാൺലൈൻ രജിസ്ട്രേഷൻ ജനുവരി 24 മുതൽ മാർച്ച് 11 വരെ നടത്താം. അപേക്ഷ ഫീസ് ഏതെങ്കിലുമൊരു ടെസ്റ്റിന് 1800 രൂപ. രണ്ട് ടെസ്റ്റിലും പെങ്കടുക്കുന്നതിന് 3500 രൂപ. എസ്സി/എസ്ടി വിഭാഗക്കാർക്ക് യഥാക്രമം 1500 രൂപ, 2800 രൂപ. ദുബൈ കേന്ദ്രം തെരഞ്ഞെടുക്കുന്നവർ ഒറ്റ ടെസ്റ്റിന് 10,000 രൂപയും രണ്ട് ടെസ്റ്റിനും കൂടി 18,000 രൂപയുമാണ് ഫീസ്. കേരളത്തിൽ കണ്ണൂർ, കോഴിക്കോട്, എറണാകുളം, കോട്ടയം, തൃശൂർ, തിരുവനന്തപുരം എന്നിവ പരീക്ഷ കേന്ദ്രങ്ങളാണ്. കൂടുതൽ വിവരങ്ങൾക്ക് www.nata.in കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.