തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷാഫലം മേയ് എട്ടിന് പ്രസിദ്ധീകരിച്ചേക്കും. മൂല്യനിർണയം 54 കേന്ദ്രങ്ങളിൽ തിങ്കളാഴ്ച പൂർത്തിയായി. ടാബുലേഷൻ ജോലി 90 ശതമാനവും പൂർത്തിയായിട്ടുണ്ട്.
അവശേഷിക്കുന്ന ടാബുലേഷൻ ജോലി മേയ് രണ്ടോടെ പൂർത്തിയാക്കും. തുടർന്ന് ഗ്രേസ് മാർക്ക് ഉൾപ്പെടെയുള്ളവ ചേർത്തുള്ള പരീക്ഷാഫലം തയാറാക്കലും പരിശോധനയും നടക്കും. ഇതിന് നാലോ അഞ്ചോ ദിവസം വേണ്ടിവരും. ഇതിനുശേഷം പരീക്ഷാബോർഡ് യോഗം ചേർന്ന് ഫലത്തിന് അംഗീകാരം നൽകും. വൈകിയാൽ പത്തിനകം ഫലം പ്രസിദ്ധീകരിക്കണമെന്നാണ് ധാരണ.
തെരഞ്ഞെടുപ്പും കൂട്ട അവധികളും കാരണം നീണ്ടുപോകുമായിരുന്ന മൂല്യനിർണയം നിശ്ചിതസമയത്ത് പൂർത്തിയാക്കാൻ പരീക്ഷാഭവൻ അധികൃതർക്ക് സാധിച്ചു. മൂന്നുഘട്ടമായി, 14 ദിവസം കൊണ്ടാണ് ഇത്തവണ മൂല്യനിർണയം പൂർത്തിയാക്കിയത്. 4,35,142 വിദ്യാർഥികളാണ് െറഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.