സെബിയിൽ ഓഫിസർ/അസി. മാനേജർ; 110 ഒഴിവുകൾ

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ഓഫിസർ (ഗ്രേഡഡ്-എ)/അസിസ്റ്റന്റ് മാനേജർമാരെ നിയമിക്കുന്നു. ജനറൽ, ലീഗൽ, ഇൻഫർമേഷൻ ടെക്നോളജി (ഐ.ടി), റിസർച്, ഒഫിഷ്യൽ ലാംഗ്വേജ്, എൻജിനീയറിങ് സ്ട്രീമുകളിലാണ് അവസരം. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.sebi.gov.in/careersൽ.

ആകെ 110 ഒഴിവുകളുണ്ട്. ഓരോ സ്ട്രീമിലും ലഭ്യമായ ഒഴിവുകളും യോഗ്യതാ മാനദണ്ഡങ്ങളും ചുവടെ. ഓൺലൈനിൽ നവംബർ 28 വരെ അപേക്ഷിക്കാം.

ജനറൽ സ്ട്രീം: 56. ഏതെങ്കിലും വിഷയത്തിൽ രണ്ടുവർഷത്തെ മാസ്റ്റേഴ്സ് ബിരുദം/പി.ജി ഡിപ്ലോമ അല്ലെങ്കിൽ എൻജിനീയറിങ് ബിരുദം/നിയമ ബിരുദം/സി.എ/സി.എഫ്.എ/സി.എസ്/സി.എം.എ.

ലീഗൽ: 20, അംഗീകൃത നിയമബിരുദം. അഭിഭാഷകരായി രണ്ടുവർഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം.

ഐ.ടി:22, ഏതെങ്കിലും ബ്രാഞ്ചിൽ ബി.ഇ/ബി.ടെക് അല്ലെങ്കിൽ എൻജിനീയറിങ് ബിരുദവും കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ഐ.ടിയിൽ രണ്ടുവർഷത്തെ അംഗീകൃത പി.ജി ഡിപ്ലോമയും.

റിസർച്:4, ഇക്കണോമിക്സ്/കോമേഴ്സ്/ഫിനാൻസ്/സ്റ്റാറ്റിസ്റ്റിക്സ്/ഡേറ്റാ സയൻസ്/ആർട്ടിഫിഷ്യൽ ഇന്റലിജൻസ്/മെഷീൻ ലേണിങ്/ബിഗ് ഡേറ്റാ അനലിറ്റിക്സ് മുതലായ വിഷയങ്ങളിൽ രണ്ടുവർഷത്തെ മാസ്റ്റേഴ്സ് ബിരുദം/പി.ജി ഡിപ്ലോമ അല്ലെങ്കിൽ മാത്തമാറ്റിക്സിൽ മാസ്റ്റേഴ്സ് ബിരുദവും സ്റ്റാറ്റിസ്റ്റിക്സ്/അനുബന്ധ വിഷയങ്ങളിൽ ഒരുവർ​ഷത്തെ പി.ജി ഡിപ്ലോമയും.

ഒഫിഷ്യൽ ലാംഗ്വേജ്:3, ഹിന്ദിയിൽ മാസ്റ്റേഴ്സ് ബിരുദം (ഡിഗ്രി തലത്തിൽ ഇംഗ്ലീഷ് ഒരു വിഷയമായിരിക്കണം) അല്ലെങ്കിൽ സംസ്കൃതം/ഇംഗ്ലീഷ്/ഇക്കണോമിക്സ്/കോമേഴ്സിൽ മാസ്റ്റേഴ്സ് ബിരുദം (ഡിഗ്രി തലത്തിൽ ഹിന്ദി ഒരു വിഷയമായിരിക്കണം).

എൻജിനീയറിങ്: ഇലക്ട്രിക്കൽ-2, സിവിൽ 3, ബന്ധപ്പെട്ട ബ്രാഞ്ചിൽ ബി.ഇ/ബി.ടെക്. നിർദിഷ്ട മേഖലയിലുള്ള പ്രവൃത്തിപരിചയം അഭിലഷണീയം.

എല്ലാ തസ്തികകൾക്കും പ്രായപരിധി 30 വയസ്സ്. നിയമാനുസൃത വയസ്സിളവുണ്ട്. അപേക്ഷാ സമർപ്പണത്തിനും സെലക്ഷൻ നടപടികൾ, ശമ്പളം, സംവരണം അടക്കം കൂടുതൽ വിവരങ്ങൾക്കും വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്. സെലക്ഷൻ ടെസ്റ്റിന് കേരളത്തിൽ പരീക്ഷ കേന്ദ്രങ്ങളുണ്ട്.

Tags:    
News Summary - job vacancy in SEBI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.