ശാസ്ത്രവിഷയങ്ങളിൽ സി.എസ്.ഐ.ആർ-യു.ജി.സി നെറ്റ്

ശാസ്ത്രവിഷയങ്ങളിൽ ഫെലോഷിപ്പോടെ ഗവേഷണത്തിനും രാജ്യത്തെ സർവകലാശാലകളിലും​ കോളജുകളിലും മറ്റും അസിസ്റ്റന്റ് പ്രഫസർ നിയമനത്തിനും പിഎച്ച്.ഡി പ്രവേശനത്തിനുമായുള്ള യോഗ്യതാ നിർണയ പരീക്ഷയായ സി.എസ്.ഐ.ആർ-യു.ജി.സി നെറ്റ്’ നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 26, 27, 28 തീയതികളിൽ ദേശീയതലത്തിൽ നടത്തും. കേരളത്തിൽ വയനാട് ഒഴികെ എല്ലാ ജില്ലകളിലും പരീക്ഷകേന്ദ്രങ്ങളുണ്ടാവും.

കെമിക്കൽ സയൻസസ്, എർത്ത്-അറ്റ്മോസ്ഫെറിസ്-ഓഷ്യൻ ആന്റ് പ്ലാനറ്ററി സയൻസസ്, ലൈഫ് സയൻസസ്, മാത്തമാറ്റിക്കൽ സയൻസസ്, ഫിസിക്കൽ സയൻസസ് വിഷയങ്ങളിലാണ് പരീക്ഷ. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ മൂന്ന് ഭാഗങ്ങളുണ്ടാവും. ഒബ്ജക്ടിവ് മൾട്ടിപ്പിൾ ചോയിസ് മാതൃകയിലാണ് ചോദ്യങ്ങൾ. പരീക്ഷാഘടനയും സിലബസും മാർക്കും മൂല്യനിർണയരീതിയുമടക്കമുള്ള വിവരണപത്രിക https://csirnet.nta.ac.inൽ ലഭ്യമാണ്.

യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കിൽ കുറയാതെ മാസ്റ്റേഴ്സ് ബിരുദം. ഒ.ബി.സി നോൺ ​ക്രീമിലെയർ, എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി/തേർഡ് ജെൻഡർ വിഭാഗങ്ങളിൽപെടുന്നവർക്ക് യോഗ്യതാ പരീക്ഷക്ക് 50 ശതമാനം മാർക്ക് മതി.

മാസ്റ്റേഴ്സ് ഡിഗ്രി/തത്തുല്യ കോഴ്സിൽ പഠിക്കുന്നവർക്കും അവസാനവർഷ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും വ്യവസ്ഥകൾക്ക് വിധേയമായി അപേക്ഷിക്കാവുന്നതാണ്. നാലുവർഷ ബിരുദക്കാരെയും പരിഗണിക്കും.

ജെ.ആർ.എഫിന് മാത്രം പ്രായപരിധിയുണ്ട്. 30 വയസ്സ് കവിയരുത്. ഒ.ബി.സി-എൻ.സി.എൽ/എസ്.സി/എസ്.ടി/ഭിന്നശേഷി/മൂന്നാം ലിംഗം/വനിതകൾ എന്നീ വിഭാഗങ്ങൾക്ക് 35 വയസ്സുവരെയാകാം. വിശദമായ യോഗ്യതാ മാനദണ്ഡങ്ങൾ വിവരണപത്രികയിലുണ്ട്.

രജിസ്ട്രേഷൻ ഫീസ്: ജനറൽ-1150 രൂപ, ഇ.ഡബ്ല്യു.എസ്/ഒ.ബി.സി എൻ.സി.എൽ-600 രൂപ, എസ്.സി/എസ്.ടി/ഭിന്നശേഷി/മൂന്നാം ലിംഗം 325 രൂപ. ഓ​ൺലൈൻ രജിസ്ട്രേഷനും അപേക്ഷാ സമർപ്പണത്തിനും ജൂൺ 23 രാത്രി 11.59 വരെ സൗകര്യം ലഭിക്കും. ഫീസ് 24 വരെ സ്വീകരിക്കും. അപേക്ഷയിൽ തെറ്റുണ്ടെങ്കിൽ തിരുത്തുന്നതിന് 25, 26 തീയതികളിൽ അവസരമുണ്ട്.

ഫെലോഷിപ്: ‘നെറ്റ്’ വഴി ജെ.ആർ.എഫ് ലഭിക്കുന്നവർക്ക് ആദ്യത്തെ രണ്ടു വർഷക്കാലം പ്രതിമാസം 37,000 രൂപ വീതവും 20,000 രൂപ വാർഷിക ഗ്രാന്റായും അനുവദിക്കും. തുടർന്ന് പിഎച്ച്.ഡിക്ക് രജിസ്റ്റർ ചെയ്ത സീനിയർ റിസർച് ഫെലോകൾക്ക് മൂന്നാംവർഷവും പ്രതിമാസം 42,000 രൂപ ഫെലോഷിപ്പായി ലഭിക്കും.

Tags:    
News Summary - CSIR UGC NET exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.