കേന്ദ്ര വകുപ്പുകളിൽ ഒഴിവുകൾ 6.83 ലക്ഷം

ന്യൂഡൽഹി: വിവിധ കേന്ദ്ര സർക്കാർ വകുപ്പുകളിൽ 6.83 ലക്ഷം തസ്തികകൾ ഒഴിഞ്ഞുകിടക്കുന് നതായി കേന്ദ്ര സർക്കാർ ലോക്സഭയിൽ വ്യക്തമാക്കി. മൊത്തം 38,02,779 തസ്തികകളിൽ കഴിഞ്ഞ മാർ ച്ച് ഒന്നുവരെ 31,18,956 പേർക്ക് നിയമനം നൽകിയതായി പേഴ്സനൽ സഹമന്ത്രി ജിതേന്ദ്ര സിങ് സ ഭയെ അറിയിച്ചു.

2019-20 വർഷത്തേക്ക് 1,05,338 തസ്തികകളിൽ നിയമനത്തിന് സ്റ്റാഫ് സെലക്ഷൻ കമീഷൻ നടപടി സ്വീകരിച്ചുവരുന്നതായും മന്ത്രി പറഞ്ഞു.

കേന്ദ്ര സർവിസിൽ വിരമിക്കൽ പ്രായം കുറക്കില്ല –മന്ത്രി
ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം 60ൽനിന്ന് 58 ആക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് പേഴ്സനൽകാര്യ സഹമന്ത്രി ജിതേന്ദ്ര സിങ് ലോക്സഭയെ അറിയിച്ചു. കേന്ദ്രസർക്കാർ ജീവനക്കാരുടെ സേവന, വേതന ചട്ടങ്ങൾ അനുസരിച്ച് വിരമിക്കൽ പ്രായത്തിനു മുമ്പുതന്നെ ഏതു ജീവനക്കാരനെയും പിരിച്ചുവിടാൻ സർക്കാറിന് പൂർണാവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ആത്മാർഥതയും കാര്യക്ഷമതയും പൊതുതാൽപര്യവുമില്ലാത്തവരുടെ കാര്യത്തിലാണ് പ്രധാനമായും ഇങ്ങനെ ചെയ്യുന്നത്. ഇതിന് മൂന്നുമാസം മുമ്പ് നോട്ടീസ് നൽകുകയോ മൂന്നു മാസത്തെ ശമ്പളാനുകൂല്യങ്ങൾ കൊടുക്കുകയോ ചെയ്യണം. ഇത് അർധസർക്കാർ സ്ഥാപന ജീവനക്കാരുടെ കാര്യത്തിലും ബാധകമാണ്.

Tags:    
News Summary - 6.83 lac vacancy in central government departments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.