പവർ ഗ്രിഡ് കോർപറേഷൻ ഒാഫ് ഇന്ത്യ ലിമിറ്റഡ് താഴെപ്പറയുന്ന തസ്തികകളിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു:
ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, ഹരിയാന, ഡൽഹി, ഗുഡ്ഗാവ് എന്നിവിടങ്ങൾ ഉൾപ്പെടുന്ന നോർതേൺ റീജനിലെ ഒഴിവുകൾ:
1. ഡിേപ്ലാമ ട്രെയ്നി (ഇലക്ട്രിക്കൽ): 33 ഒഴിവ്
2. ഡിേപ്ലാമ ട്രെയ്നി (െഎ.ടി): 10 ഒഴിവ്
3. അസിസ്റ്റൻറ് (ഫിനാൻസ്): 19 ഒഴിവ്
പവർ സിസ്റ്റം ഒാപറേഷൻ കമ്പനി ആസ്ഥാനം, നാഷനൽ ലോഡ് ഡിസ്പാച്ച് സെൻറർ, നോർതേൺ റീജൻ ലോഡ് ഡിസ്പാച്ച് സെൻറർ എന്നിവിടങ്ങളിലെ ഒഴിവുകൾ:
1. ഡിേപ്ലാമ ട്രെയ്നി (ഇലക്ട്രിക്കൽ): എട്ട് ഒഴിവ്
2. ഡിേപ്ലാമ ട്രെയ്നി (െഎ.ടി): രണ്ട് ഒഴിവ്
3. ഡിേപ്ലാമ ട്രെയ്നി (ഇലക്ട്രോണിക്സ്): രണ്ട് ഒഴിവ്
4. ജൂനിയർ ഒാഫിസർ ട്രെയ്നി (എച്ച്.ആർ): നാല് ഒഴിവ്
5. അസിസ്റ്റൻറ് (ഫിനാൻസ്): മൂന്ന് ഒഴിവ്
ഡിേപ്ലാമ ട്രെയ്നി തസ്തികയിലേക്ക് ബന്ധപ്പെട്ട ട്രേഡിൽ നേടിയ ഡിേപ്ലാമയാണ് യോഗ്യത. അസിസ്റ്റൻറ് തസ്തികയിലേക്ക് ബി.കോംകാർക്ക് അപേക്ഷിക്കാം. ഹ്യൂമൻ റിസോഴ്സ്/പേഴ്സനൽ മാനേജ്െമൻറ്/ഇൻഡസ് ട്രിയൽ റിലേഷനിൽ പി.ജി അല്ലെങ്കിൽ പി.ജി ഡിേപ്ലാമയോ എം.എസ്.ഡബ്യൂവോ നേടിയവർക്ക് ജൂനിയർ ഒാഫിസർ ട്രെയ്നി തസ്തികയിൽ അപേക്ഷിക്കാം.
തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ/കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിലൂടെയാണ് ഡിേപ്ലാ ട്രെയ്നി, ജൂനിയർ ഒാഫിസർ ട്രെയ്നി തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പ്. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെയും കമ്പ്യൂട്ടർ സ്കിൽ ടെസ്റ്റിെൻറയും അടിസ്ഥാനത്തിലാണ് അസിസ്റ്റൻറ് തസ്തികയിലേക്ക് തിരഞ്ഞെടുപ്പ് നടത്തുക.
ഡൽഹി, ജയ്പുർ, നോയിഡ എന്നിവയായിരിക്കും എഴുത്തുപരീക്ഷ കേന്ദ്രങ്ങൾ.
ഡിേപ്ലാമ ട്രെയ്നി, ജൂനിയർ ഒാഫിസർ ട്രെയ്നി തസ്തികകളിൽ അപേക്ഷിക്കുന്നവർ 300 രൂപയും അസിസ്റ്റൻറ് തസ്തികയിൽ അപേക്ഷിക്കുന്നവർ 200 രൂപയും ഫീസടക്കണം. എസ്.സി, എസ്.ടി വിഭാഗക്കാരെയും വിമുക്തഭടന്മാരെയും വകുപ്പുതല ഉദ്യോഗസ്ഥെരയും ഫീസടക്കുന്നതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഒാൺലൈനായി അപേക്ഷിക്കുന്നതിന്
www.powergridindia.com ൽ Careers section ൽ Job Opportunities വിഭാഗത്തിൽ Recruitment of Diploma Trainee (Electrical/Electronics/IT), Jr. Officer Trainee (HR) & Assistant (Finance) in NR-I and POSOCO എന്ന ലിങ്ക് കാണുക. മറ്റ് രീതിയിലുള്ള അപേക്ഷകൾ സ്വീകരിക്കുന്നതല്ല. അപേക്ഷയുടെ പ്രിൻറ്ഒൗട്ട് രേഖകൾ സഹിതം തപാലിൽ അയക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി സെപ്റ്റംബർ 20. തപാലിൽ അപേക്ഷയുടെ പ്രിൻറൗട്ട് ലഭിക്കേണ്ട അവസാനതീയതി ഒക്ടോബർ രണ്ട്. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.