കേന്ദ്ര റെയിൽവേ മന്ത്രാലയത്തിനു കീഴിലെ ഇർകോൺ ഇൻറർനാഷനൽ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 146 ഒഴിവുണ്ട്.
1. വർക്ക് എൻജിനീയർ/സിവിൽ: 88 ഒഴിവുകൾ (ജനറൽ: 46, ഒ.ബി.സി: 23, എസ്.സി: 13, എസ്.ടി: ആറ്). സിവിൽ എൻജിനീയറിങ്ങിൽ 60 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ഡിഗ്രിയുള്ളവർക്ക് അപേക്ഷിക്കാം. 01.06.1984നുശേഷം ജനിച്ചവർക്ക് അപേക്ഷിക്കാം. ഛത്തിസ്ഗഢ്, കർണാടക, രാജസ്ഥാൻ, ബിഹാർ, സിക്കിം, ജമ്മു-കശ്മീർ, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, മധ്യപ്രദേശ്, ത്രിപുര, ഗുജറാത്ത് എന്നിവിടങ്ങളിലെ ഇർകോൺ പ്രോജക്ടുകളിലേക്കാണ് നിയമനം.
2. സൈറ്റ് സൂപ്പർവൈസർ/സിവിൽ: 33 ഒഴിവുകൾ (ജനറൽ: 19, ഒ.ബി.സി: എട്ട്, എസ്.സി: നാല്, എസ്.ടി: രണ്ട്) സിവിൽ എൻജിനീയറിങ്ങിൽ 60 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ഡിേപ്ലാമയാണ് യോഗ്യത. 01.06.1987നുമുമ്പ് ജനിച്ചവർ അപേക്ഷിക്കാൻ യോഗ്യരല്ല.
കർണാടക, രാജസ്ഥാൻ, ബിഹാർ, സിക്കിം, ജമ്മു-കശ്മീർ, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ, ത്രിപുര എന്നിവിടങ്ങളിലെ ഇർകോൺ പ്രോജക്ടുകളിേലക്കാണ് നിയമനം.
3. സൈറ്റ് സൂപ്പർവൈസർ/എസ് ആൻഡ് ടി: 22 ഒഴിവുകൾ (ജനറൽ: 13, ഒ.ബി.സി: അഞ്ച്, എസ്.സി: മൂന്ന്, എസ്.ടി: നാല്). ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെേൻറഷൻ എൻജിനീയറിങ്ങിൽ മുഴുവൻ സമയ ഡിേപ്ലാമക്കാർക്ക് അപേക്ഷിക്കാം. 01.06.1987നുശേഷം ജനിച്ചവരായിരിക്കണം. ഛത്തിസ്ഗഢ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ബിഹാർ, ജമ്മു-കശ്മീർ, ഒഡിഷ എന്നിവിടങ്ങളിലെ ഇർകോൺ പ്രോജക്ടുകളിലേക്കാണ് നിയമനം.
4. വർക്സ് എൻജിനീയർ/മെക്കാനിക്കൽ: മൂന്ന് ഒഴിവ് (ജനറൽ). 01.06.1984നുമുമ്പ് ജനിച്ചവർ അപേക്ഷിക്കാൻ അർഹരല്ല. ഡൽഹി, ആന്ധ്രപ്രദേശ്, ഛത്തിസ്ഗഢ് എന്നിവിടങ്ങളിലെ ഇർകോൺ പ്രോജക്ടുകളിലേക്കാണ് നിയമനം.
ശാരീരികക്ഷമത അനിവാര്യം. വർണാന്ധതയുള്ളവർ അപേക്ഷിക്കാൻ അർഹരല്ല. എഴുത്തുപരീക്ഷ, ഇൻറർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ജനറൽ, ഒ.ബി.സി വിഭാഗക്കാർക്ക് 750 രൂപയും പട്ടികജാതി, പട്ടികവർഗക്കാർക്കും വിമുക്തഭടന്മാർക്കും 250 രൂപയുമാണ് ഫീസ്. ശാരീരികവെല്ലുവിളികൾ നേരിടുന്നവർക്ക് ഫീസില്ല.
www.ircon.org ലൂടെ ഒാൺലൈനായി അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 19. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.